Author: Editorial Team

നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് തുടക്കം; സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു. 16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. വിമാനത്താവളത്തിനു സമീപത്തെ ആവണങ്കോട് റോഡരികിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്‍റർപ്രൈസസിനാണ് നിർമാണ കരാർ . ആദ്യഘട്ടം ഒന്പത് മാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനു പത്തുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗം മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉണ്ടാക്കുന്നത്. സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറി എന്നിവ ഉണ്ടാകും. വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നേരത്തെ തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും യാഥാർഥ്യമായാൽ നെടുമ്പാശേരിയിൽ വ്യോമ-റെയിൽ -റോഡ് -ജലഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമെന്നത് അപൂർവമായ വികസനത്തിന് വഴിതെളിക്കും. 2010ൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. തുടർനടപടികൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് പഴയ ഫയലുകൾ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്‍റെ നേതൃത്വത്തിൽ വീണ്ടും ഇവിടെ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുന്പ് നിർമാണ ജോലികൾ സംബന്ധിച്ച പ്രാരംഭ നടപടികൾ വീണ്ടും സജീവമായത്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നുപോകുന്ന ദീർഘദൂര-സമീപ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അന്നുതന്നെ വിമാനത്താവള അധികൃതർ ഉറപ്പു നൽകിയിരുന്നു. അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാനത്താവളത്തിൽനിന്നു റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.16 വർഷങ്ങളായി ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. വന്ദേഭാരത്, രാജധാനി പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ ഏറെ...

Read More

വയനാട് ടൗൺഷിപ്പ്; മുപ്പതോളം വീടുകൾകൂടി ഇന്ന് സാങ്കേതികമായി കൈമാറും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. നിലവിൽ 83 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല. 178 വീടുകളും നിർമാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിന്‍റെ പുതിയ...

Read More

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം; കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽനിന്ന് പിൻവാങ്ങാൻ തയാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസിലെ മൂന്ന് ചേരിയും. കെ.സി. വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിന്‍റെ തീരുമാനമെന്നാണ് കെ.സി ഗ്രൂപ്പിന്‍റെ കണക്കുകൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വി.ഡി പക്ഷത്തിന്‍റെയും ആർ.സി പക്ഷത്തിന്‍റെയും ആത്മവിശ്വാസം. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചു. ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചു. പാർട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

Read More

കാസർഗോഡ് ജില്ലയിൽ നിർമാണം പൂർത്തിയായ ദേശീയപാതയിൽ വിള്ളലുകൾ

തൃക്കരിപ്പൂർ (കാസർഗോഡ്): പിലിക്കോട് മട്ടലായിയിൽ നിര്‍മാണം പൂർത്തിയായ ദേശീയപാതയിൽ വേനൽമഴയ്ക്കു പിന്നാലെ വിള്ളലുകൾ രൂപപ്പെട്ടു.മേൽമട്ടലായി ശിവക്ഷേത്രത്തിനു സമീപം 50 മീറ്ററോളം നീളത്തിലാണ് ഇന്നലെ രാവിലെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. നിര്‍മാണ കരാറുകാരായ മേഘ എൻജിനിയറിംഗിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. വിള്ളലുകൾ കണ്ട ഭാഗത്തെ ടാറിംഗ് അടർത്തിമാറ്റി റീ ടാറിംഗ് നടത്താനാണ് ശ്രമം. ടാറിംഗിനു മുകളിൽ മാത്രമാണ് വിള്ളലുകളുണ്ടായതെന്നാണ് നിർമാണ കമ്പനി അധികൃതർ പറയുന്നത്. എന്നാൽ, മണ്ണിട്ടുയർത്തിയ ഭാഗത്ത് ഉള്ളിൽ കൂടുതൽ ആഴത്തിൽ വിള്ളലുകൾ ഉണ്ടാകാമെന്നും അതിനുമുകളിൽ ടാറിംഗ് നടത്തി മൂടിവയ്ക്കാനുള്ള ശ്രമം പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും ദേശീയപാത അധികൃതരുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയര്‍ത്തിയാണ് ഈ ഭാഗത്ത് ദേശീയപാത നിര്‍മിച്ചിരിക്കുന്നത്. ചതുപ്പിന്‍റെ സ്വഭാവമുള്ള നിലവും ഉറപ്പുകുറഞ്ഞ മണ്ണുമായതിനാൽ മണ്ണിട്ടുയർത്തിയുള്ള നിർമാണങ്ങൾക്ക് ബലക്ഷയമുണ്ടാകാനിടയുണ്ടെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തിയിരുന്നു. കൃത്യമായ പഠനങ്ങളൊന്നും നടത്താതെയാണ് ഈ ഭാഗങ്ങളിൽ മണ്ണിട്ടുയർത്തിയുള്ള ദേശീയപാത നിർമാണം നടത്തിയതെന്ന പരാതിയും ഉയർന്നിരുന്നു. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ ഭാഗം മഴക്കാലം തുടങ്ങുന്നതിനുമുമ്പ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാനിരിക്കേയാണ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. പരിശോധന നടത്താതെ ഈ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ അനുവദിക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പിലിക്കോട് മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാതയിൽ വിള്ളലുകളുണ്ടായതോടെ തൊട്ടടുത്ത നീലേശ്വരത്ത് മണ്ണിട്ടുയർത്തിയുള്ള പാത നിർമാണത്തിനെതിരേ നടക്കുന്ന സമരത്തിന് ശക്തിയേറി. രണ്ടു സ്ഥലങ്ങൾക്കുമിടയിൽ ചെറുവത്തൂർ ഭാഗത്തും മണ്ണിട്ടുയർത്തിയുള്ള പാതയ്ക്ക് ബലക്ഷയമുണ്ടെന്ന സൂചനയെത്തുടർന്ന് വശങ്ങളിൽ വീണ്ടും കോൺക്രീറ്റ് ചെയ്ത്...

Read More

അനധികൃത അവയവദാനം: മുഖ്യപ്രതിയെ യുപിയിൽനിന്ന് പിടികൂടി

ആലുവ: പോലീസിന്‍റെയടക്കം വ്യാജ രേഖകൾ നിർമിച്ച് അനധികൃത അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പിടികൂടി. കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബി(53)നെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ(37)യെ കുന്നത്തുനാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു.കൊച്ചിയിൽനിന്ന് പ്രതി വിമാന മാർഗം ഡൽഹിയിലെത്തിയപ്പോൾ പിന്തുടർന്ന് പോലീസും എത്തി. രാത്രി ഗാസിയാബാദിലേക്ക് കടന്ന ഇയാളെ ഇന്നലെ പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അന്വേഷസംഘം പിടികൂടിയത്. തുടർന്ന് ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ കുന്നത്തുനാട് ഇൻസ്പെക്‌ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്ത്, എഎസ്ഐ യു. മുരളീധരൻ സിപിഒ ഒ.എസ്. ബിൻരാജ് എന്നിവരും അന്വേഷണ സംഘത്തിൽ...

Read More