Author: Editorial Team

ഓണാഘോഷം പൊടിപൊടിക്കാൻ അടിച്ചു മാറ്റിയത് ട്രാൻസ്ഫോർമർ; ചെമ്പ്കമ്പി പ്രതീക്ഷിച്ച് പൊളിച്ചപ്പോൾ കിട്ടിയത് അലുമിനിയം കമ്പിയും; ചെറുതോണിയിലെ കള്ളന്മമാരുടെ ആഘോഷം ജയിലിൽ

ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നു പേരെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു. വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരെയാണ് മുരിക്കാശേരി എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മുരിക്കാശേരി കെഎസ്ഇബി സെക്‌ഷൻ ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ട്രാൻസ്ഫോർമർ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പിടിച്ചെടുത്തു. ട്രാൻസ്ഫോർമർ ഇളക്കിയെടുക്കുന്നതിന് കിണറിൽനിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി പ്രതികൾ കടയിൽനിന്നു വാങ്ങിയിരുന്നു. മോഷണത്തിനു ശേഷം പ്രതികൾ ഈ കപ്പി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള കോഡുനമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണ് കേസന്വേഷണത്തിനു വഴിത്തിരിവായത്. ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പാറമടയ്ക്കു വേണ്ടി വൈദ്യുതി ബോർഡ് അനുവദിച്ചതാണ് ട്രാൻസ്ഫോർമർ. പാറമട നിർത്തിപ്പോയെങ്കിലും വൈദ്യുതി ബോർഡ് ട്രാൻസ്ഫോർമർ തിരികെ കൊണ്ടുപോയില്ല. ട്രാൻസ്ഫോർമർ പൊളിച്ചാൽ അതിനുള്ളിൽ ലക്ഷങ്ങൾ വിലയുള്ള ചെമ്പുകമ്പിയും കോയിലും കിട്ടുമെന്നു പ്രതികളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് മോഷ്ടിച്ച ട്രാൻസ്ഫോർമർ രാത്രി തന്നെ പിക്കപ്പ് വാനിൽ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് പൊളിച്ചപ്പോൾ കോയിലും അലൂമിനിയം കമ്പികളും മാത്രമാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More

ഷൈലജ മാഗ്‌സസെ അവാര്‍ഡ് തിരസ്‌കരിക്കാന്‍ കാരണം മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനം എന്ന് സൂചന ! വിവരങ്ങള്‍ ഇങ്ങനെ…

മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്‌സസെ അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനമെന്ന് സൂചന. പുരസ്‌കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്‌സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ് മഹാമാരിയും പ്രതിരോധിച്ചത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ ഒരാളുടെ വ്യക്തിഗത മേന്മ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന അന്തിമ നിലപാടിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിക്കുകയായിരുന്നു. നിപ, കോവിഡ് 19 എന്നിവ നേരിടുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കാനും ഫലപ്രദമായി നേതൃത്വം നല്‍കിയെന്ന് വിലയിരുത്തിയാണ് 64ാമത് മാഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ അവാര്‍ഡ് ഫൗണ്ടേഷന്‍ പരിഗണിച്ചത്. ഏഷ്യയുടെ നോബല്‍ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന മാഗ്‌സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള രാജ്യാന്തര ബഹുമതിയാണ്. നിപ ബാധയും കോവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ശൈലജയെ പരിഗണിച്ചശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. ശൈലജയുമായി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ഓണ്‍ലൈന്‍ ആശയവിനിമയം നടത്തി. പിന്നീട് ജൂലൈ അവസാനത്തോടെ അവാര്‍ഡ് വിവരം അറിയിച്ചു. അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ച് മുന്‍ മന്ത്രിക്ക് അയച്ച ഇമെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള അവളുടെ സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. 2022 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ ക്രമീകരിച്ചിരുന്നു. പിന്നാലെ ശൈലജ പാര്‍ട്ടി നേതൃത്വത്തോട് വിവരം ധരിപ്പിച്ചു. ആദ്യം പച്ചക്കൊടി കാട്ടിയ നേതൃത്വം തീരുമാനം മാറ്റിയതിനെ തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. പാര്‍ട്ടി പച്ചക്കൊടി കാട്ടിയിരുന്നെങ്കില്‍ മാഗ്‌സസെ ലഭിക്കുന്ന ആദ്യ മലയാളി വനിതയായി ശൈലജ മാറുമായിരുന്നു. വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നത്. ശൈലജ അവാര്‍ഡ് സ്വീകരിക്കുന്നതിനെ പാര്‍ട്ടി അനുകൂലിച്ചിരുന്നെങ്കില്‍, വര്‍ഗീസ് കുര്യന്‍, എം എസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടി എന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായി അവര്‍ മാറുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന് ഈ അവാര്‍ഡ് ലഭിക്കുന്നതും ആദ്യമായേനേ. വിനോബ ഭാവെ, മദര്‍ തെരേസ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ നേതാക്കളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പേരിനൊപ്പം മുന്‍മന്ത്രിയുടെ പേരും...

Read More

മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു! അമ്മയേയും കാണാതിയിരുന്നു

തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽനിന്ന് രക്ഷപ്പെടുത്തിയ കുട്ടി മരിച്ചു. മലവെള്ളപ്പാച്ചിൽ കാണാതായ ആറുവയസുകാരിയായ കുട്ടിയെ ഒരു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിൽ കുട്ടിയുടെ അമ്മയേയും കാണാതിയിരുന്നു. ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം...

Read More

ചക്രവാതചുഴി! സംസ്ഥാനത്തു വ്യാഴാഴ്ച വരെ അതിശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാനുള്ള കാരണം. ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചേക്കുമെന്നും പ്രവചനമുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും തിങ്കളാഴ്ചയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന്...

Read More

നൈന’യുടെ എട്ടാമത് ദ്വൈവാർഷിക കോണ്‍ഫറൻസ് ന്യൂജേഴ്സിയിൽ ഒക്ടോ: 7,8 തീയതികളിൽ

ന്യൂജേഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനായുടെ (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എട്ടാമത് ദേശീയ എഡ്യൂക്കേഷണൽ കോണ്‍ഫറൻസ് ഒക്ടോബർ 7, 8 തീയതികളിൽ (വെള്ളി,ശനി) ന്യൂജേഴ്സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. എഡിസണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ഈ കോണ്‍ഫറൻസിനു വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർഥികളെയും ഒരു കുടകീഴിൽ കൊണ്ട് വരുവാനും അതോടൊപ്പം നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുമുള ശാസ്ത്രീയ നേട്ടങ്ങളും വളർച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനും ഈ കോണ്‍ഫറൻസ് മുൻതൂക്കം നൽകുന്നു. കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത നഴ്സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ കോണ്‍ഫറൻസിന്‍റെ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. “From Surviving to Thriving : Growth, Well being and Innovation”. ആരോഗ്യ രംഗത്തും നഴ്സിംഗ് മേഖലയിലും പ്രവർത്തിക്കുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖർ നിരവധി സെഷനുകളിൽ ക്ലാസ്‌സുകൾ എടുക്കുന്നുവെന്നത് ഈ കോണ്‍ഫറൻസിന്‍റെ സവിശേഷതയാണെന്ന് സംഘാടകർ അറിയിച്ചു. അമേരിക്കൻ നഴ്സസ് അസോസിയേഷൻ (ANA) പ്രസിഡന്‍റ് ഡോ. ഏണെസ്റ്റ് ഗ്രാന്‍റ്മുഖ്യ പ്രഭാക്ഷണം നടത്തും. നൈന പ്രസിഡന്‍റ് ഡോ. ലിഡിയ ആൽബുഖുർക്കിന്‍റെ മികവുറ്റ നേതൃപാടവത്തോടൊപ്പം നൈനയുടെ കോണ്‍ഫറൻസ് നാഷണൽ കണ്‍വീനർമാരായ നൈന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് അക്കാമ്മ കല്ലേൽ, അമേരിക്കൻ അസ്‌സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ് ന്യൂജേഴ്സി ചാപ്റ്റർ -2(AAIN – NJ2)പ്രസിഡന്‍റ് ഉമാ മഹേശ്വരി വേണുഗോപാൽ എന്നിവർക്കൊപ്പം നൈനയുടെയും ആയിനിന്‍റെയും കമ്മിറ്റി അംഗങ്ങളും ഈ കോണ്‍ഫറൻസിന്‍റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അറിവ് പകർന്നു കൊടുക്കുന്ന വേദിയെന്നതിനോടൊപ്പം കലാപരിപാടികളും ഡിന്നറും കോണ്‍ഫെറെൻസിനു മികവുറ്റതാക്കും. കോണ്‍ഫറൻസിനോടനുന്പന്ധിച്ച് സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. ഓഗസ്റ്റ് പകുതിയോടുകൂടി കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ പൂർത്തിയായിയെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയധികം അംഗങ്ങൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്തു അവരുടെ പങ്കാളിത്തം ഉറപ്പാക്കിയെന്നതും ശ്രദ്ധേയമാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൈനയുടെ വെബ്സൈറ്റ്...

Read More