കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണം. മാർച്ച് മൂന്നിന് ബീഹാറിലെ ജാമുയി ജില്ലയിലാണ്  വെച്ചാണ് സംഭവം. നിരവധി പേർ ചേർന്ന് ഗ്രാമത്തിലൂടെ നടത്തുകയും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മർദ്ദനത്തിന് പുറമെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. മർദ്ദനത്തിൻ്റെ ദൃശ്ങ്ങൾ ആക്രമി സംഘം തന്നെയാണ് ഫോണിൽ ചിത്രീകരിച്ചത്. അടിയേറ്റ് നിലത്തു വീണ സണ്ണിയെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം.

കൽ നടയായും ബൈക്കിലുമെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണം തടയാനായി ഭാര്യ അപേക്ഷിച്ചെങ്കിലും യുവാക്കൾ തയ്യാറായില്ല.