പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ കർഷകർ നാലാം ദിവസവും ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.

ഇതോടെ അംബാല-അമൃത്സർ റൂട്ടിലെ മൊത്തം 54 ട്രെയിനുകൾ ശനിയാഴ്ച റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 380 ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.