ഹുബ്ലിയിലെ കോളേജ് കാമ്പസിനുള്ളിൽ കർണാടക കോൺഗ്രസ് നേതാവിൻ്റെ മകൾ കൊല്ലപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. പ്രതിപക്ഷമായ ബി.ജെ.പിയും കോൺഗ്രസ് സർക്കാരും ‘ലൗ ജിഹാദ്’ ആരോപണങ്ങളുടെ പേരിൽ കലഹിച്ചു.

വ്യാഴാഴ്ചയാണ് ഹുബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ വെച്ച് 23കാരിയായ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർത്ഥിനിയായ നേഹയെ ഫയാസ് ആക്രമിച്ചത്. രക്ഷപ്പെടുന്നതിന് മുമ്പ് ഫയാസ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫയാസ് ഏൽപ്പിച്ച ഒന്നിലധികം കുത്തുകൾ മൂലമാണ് യുവതി മരിച്ചതെന്നും പിന്നീട് പ്രതി അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.