തിരുവനന്തപുരത്ത് (Thiruvananthapuram) ഏഴു വയസ്സുകാരന്(seven year old) ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ രണ്ടാനച്ഛന്(stepfather) പിന്നാലെ അമ്മയും അറസ്റ്റിൽ. കുട്ടിയെ മർദ്ദിക്കുന്നത് ഇവർ നോക്കി നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് അമ്മയായ അഞ്ജനയ്ക്കെതിരെ കേസെടുത്തത്. രണ്ടാനച്ഛനായ അനു മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മര്‍ദിക്കുമോ എന്ന പേടികൊണ്ടാണ് തടയാന്‍ ശ്രമിക്കാതിരുന്നതെന്നുമാണ് അഞ്ജന പൊലീസിന് നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്. ആറ്റുകാല്‍ സ്വദേശിയാണ് അനു. ഇയാൾ കുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടിയെ രണ്ടാനച്ഛൻറെ വീട്ടിലെത്തിച്ചിരുന്നു. ഇവരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്. ഇവരാണ് കുട്ടി മർദ്ദനമേറ്റ വിവരങ്ങൾ പറയുന്ന വീഡിയോ ചിത്രീകരിച്ചത്. കുട്ടിയുടെ അടിവയറ്റിൽ  ചട്ടുകം കൊണ്ട് പൊള്ളിച്ചു. ഫാനിൽ കെട്ടിത്തൂക്കിയെന്നും  പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകൾ കാണാം. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ പാടുകളുമുണ്ട്. 

കുട്ടി മർദ്ദന വിവരങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ ബന്ധുക്കൾ അനുവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചിരിച്ചതിനും നോട്ടെഴുതാൻ വൈകിയെന്നുമൊക്കെയുള്ള നിസ്സാര കുറ്റങ്ങൾ പറഞ്ഞായിരുന്നു മർദ്ദനം. ഒരുവർഷമായി രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. സംഭവത്തിന് പിന്നാലെ കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി.