തൃശൂർ: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായി ആക്ഷേപം. ഇതുമായി ബന്ധ​പ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായാണ് പരാതി. 

കഴിഞ്ഞ ദിവസം ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ലിഷോൺ ജോസ് കാട്ട്‌ളയാണ് സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. ചാലക്കുടി സ്വദേശിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ വിഷയത്തിൽ പരാതി നൽകിയത്. ലിഷോണിനെതിരെയും സുരേഷ് ഗോപിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.