റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി, ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം പ്രമുഖ വ്യവസായി ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി.

ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ വിവാദ റിപ്പോർട്ടിന് പിന്നാലെ, ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ അദാനി മൂന്നാമത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ അദാനി ഗ്രൂപ്പ് “പതിറ്റാണ്ടുകളായി വൻതോതിലുള്ള ഓഹരി കൃത്രിമത്വത്തിലും, അക്കൗണ്ടിംഗ് വഞ്ചനയിലും ഏർപ്പെട്ടിരിക്കുന്നതായി” കണ്ടെത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചതിന് പിന്നാലെയാണ് അദാനിയുടെ തിരിച്ചടി ആരംഭിച്ചത്. 

ഷോർട്ട് സെല്ലിംഗിൽ വൈദഗ്ദ്ധ്യം നേടിയ ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയുടെ റിപ്പോർട്ട് വന്നതിന് ശേഷം അദാനി ഗ്രൂപ്പിന് വെറും രണ്ട് ട്രേഡിംഗ് സെഷനുകളിലായി 50 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്‌ടപ്പെട്ടിരുന്നു.