ജയ്പുർ: രാജസ്ഥാനിൽ മലയാളികളെ തട്ടിക്കൊണ്ടുപോയി പണം കവർന്നു. ഇടുക്കി സ്വദേശികളാണ് രാജസ്ഥാനിലെ ബിവാഡിയിൽ തട്ടിപ്പിന് ഇരയായത്.
ബിസിനസ് ആവശ്യത്തിന് എത്തിയപ്പോൾ പണം കവർന്നതായി ഇവർ പരാതി നൽകി. 4.5 ലക്ഷം രൂപയും ഫോണുമാണ് കവർന്നത്. തോക്കിൻ മുനയിൽ നിർത്തി ബാങ്ക് ട്രാൻസ്ഫർ വഴി പണം തട്ടിയെടുക്കുകയായിരുന്നു.
രാജസ്ഥാൻ പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് രക്ഷപ്പെടാനായത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.