തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണ കേസില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ അമ്പലമുക്കിലെ ഫ്ളാറ്റിൽ അന്വേഷണസംഘം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. അക്രമത്തിനായി പ്രതികള്‍ ഉപയോഗിച്ച വാഹനം ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

ഓം പ്രകാശിന്‍റെ കൂട്ടാളികളും ആക്രമണ കേസിലെ പ്രതികളുമായ ആരിഫ്, ആസിഫ്, ജോമോൻ,
രഞ്ജിത്ത് എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതില്‍ ആരിഫ് ഒളിവില്‍ കഴിയവെ സിപിഐ നേതാവിന്‍റെ മകളെ പലതവണ വിളിച്ചിരുന്നു. എന്നാല്‍ ഗുണ്ടാ സംഘത്തലവന്‍ ഓം പ്രകാശ് ഇപ്പോഴും ഒളിവിലാണ്.