ഉന്നാവോ പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ഉത്തർപ്രദേശ് മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗറിന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ജാമ്യം അനുവദിച്ചത്. 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുൽദീപ് സെൻഗർ. ഡൽഹി ഹൈക്കോടതിയാണ് കുൽദീപ് സെൻഗറിന് ജാമ്യം അനുവദിച്ചത്. 

2023 ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് മാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡിസംബർ 19നാണ് കോടതിയെ സമീപിച്ചത്. ചടങ്ങുകൾ ജനുവരി 18നാണ് ആരംഭിക്കുന്നത്. വിവാഹചടങ്ങൾ ഇത്രയും ദിവസം നീണ്ടുപോയതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കുറച്ച് ദിവസത്തേയ്ക്ക് ചടങ്ങുകൾ ചുരുക്കാമോയെന്നും കോടതി ചോദിച്ചു

എന്നാൽ വിവാഹചടങ്ങുകളിൽ പിതാവ് പങ്കെടുക്കണമെന്നും ചടങ്ങിന്റെ തീയതികൾ പുരോഹിതൻ നൽകിയിട്ടുണ്ടെന്നും സെൻഗാറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുൽദീപ് സിംഗ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കുൽദീപിനെ പാർട്ടി പുറത്താക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.