തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയനായ കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്‍റെ ഫോണും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് തയാറാക്കിയത് ആരാണെന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഡി.ആര്‍ അനിലാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുവഴി കത്ത് പുറത്തുവിട്ടതെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത്.

അതേസമയം തനിക്ക് കത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഡി.ആര്‍.അനില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.