കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ. കൊൽക്കത്തയിലെ ഹരിവേദ്പൂർ പ്രദേശത്താണ് സംഭവം. അമ്മയ്ക്കും മകനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്ത്രീ അവരുടെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയും മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകുകയും പ്രതിയായ മകൻ അവളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയും പ്രതിയായ സ്ത്രീയും ഒരുമിച്ച് ബ്യൂട്ടീഷൻ കോഴ്‌സ് ചെയ്യുകയായിരുന്നു.

ഒക്ടോബറിലാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. മയക്കുമരുന്ന് അടങ്ങിയ ഭക്ഷണം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനമെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയ്ക്ക് ആദ്യം പോലീസിൽ പരാതി നൽകാൻ ഭയമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പരാതി നൽകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.