ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് തത്കാലം പിന്‍മാറില്ലെന്ന് കരസേന. സാധാരണ ശൈത്യകാലത്ത് അതിര്‍ത്തിയില്‍നിന്ന് പിന്മാറുന്ന പതിവ് തത്കാലം വേണ്ടന്നാണ് തീരുമാനം.

അരുണാചലിലെ തവാംഗ് മേഖലയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കും. അരുണാചലിലെ അതിര്‍ത്തിമേഖലകളില്‍ ചൈന കൂടുതല്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മേഖലയില്‍ വ്യോമനീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമാണ് മേഖലയില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുക. രണ്ട് ദിവസത്തില്‍ നടക്കുന്ന അഭ്യാസ പ്രകടനത്തില്‍ റഫാല്‍, സുഖോയ് വിമാനങ്ങള്‍ അടക്കം പങ്കെടുക്കും.