അമേരിക്ക: അമ്മയെ വെടി വച്ച് കൊലപ്പെടുത്തി 10വയസുകാരൻ. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യാന്‍ വിസമ്മതിച്ചതാണ് കൊലപാതക കാരണം. അമ്മ ഗുരുതര പരിക്കേറ്റ് ആശുപത്രിലായതിന് പിന്നാലെ ആഗ്രഹിച്ച ഹെഡ്സെറ്റ് അമ്മയുടെ ആമസോണ്‍ അക്കൗണ്ടിൽ നിന്നും തപത്ത് വയസുകാരന്‍ വാങ്ങുകയും ചെയ്തു.

അമേരിക്കയിലെ വിസ്കോണ്‍സിനിലെ മില്‍വാകീയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിയെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ജുവനൈല്‍ ഹോമിലാണ് പ്രതിയായ 10 വയസുകാരൻ.

സഹോദരിയാണ് പൊലീസിനെ വിളിച്ച് അമ്മയ്ക്ക് വെടിയേറ്റ വിവരം അറിയിക്കുന്നത്. കയ്യില്‍ തോക്ക് വച്ച് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടിയെന്നായിരുന്നു പത്ത് വയസുകാരന്‍ സംഭവത്തേക്കുറിച്ച്  സഹോദരിയോട് പറഞ്ഞത്.

എന്നാല്‍ പത്ത് വയസുകാന്‍ പറഞ്ഞതില്‍ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് വീണ്ടും അന്വേഷിച്ചത്. ഇതിലാണ് വെടി ഉതിര്‍ത്തിയത് അബദ്ധത്തില്‍ അല്ലെന്നും കൊല്ലപ്പെട്ട് സ്ത്രീയ്ക്ക്  നേരെ ചൂണ്ടിയ ശേഷം വെടി വച്ചതാണെന്നും വ്യക്തമാവുന്നത്.

ആറ് മാസം  മുന്‍പ് ബലൂണിനുള്ളില്‍ ഇന്ധനം നിറച്ച ശേഷം തീ കൊളുത്തി കുട്ടി വീട്ടില്‍ സ്ഫോടനം സൃഷ്ടിച്ചിരുന്നതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സെമി ഓട്ടോമാറ്റിക് ആയ ഗ്ലോക്ക് 43 തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയെ വെടിവച്ചത്