കണ്ണൂർ: തീയറ്റർ നിർമാണത്തിന് ഗുണ നിലവാരം കുറഞ്ഞ ടൈൽസ് നൽകിയ സംഭവത്തിൽ ചലച്ചിത്ര നിർമാതാവ് ലിബർട്ടി ബഷീറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഗുണനിലവാരം കുറഞ്ഞ ടൈൽ മൂലം നഷ്ടം സംഭവിച്ചെന്ന ലിബർട്ടി ബഷീറിന്റെ ഹർജിയിൽ ടൈലിന്റെ വിലയായ 3.25 ലക്ഷം രൂപയും നഷ്ട പരിഹാരമായി 1.50 ലക്ഷം രൂപയും നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചത്.
കോഴിക്കോട് കുരിക്കൾ ടൈൽ സെന്റർ മാനേജിംഗ് ഡയറക്ടറെയും കജരിയ സിറാമിക് ഏരിയ മാനേജരെയും എതിർ കക്ഷികളാക്കിയാണ് ലിബർട്ടി ബഷീർ കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം തുക നൽകാനാണ് കോടതി ഉത്തരവ്. വീഴ്ച വരുത്തിയാൽ ഏഴു ശതമാനം പലിശ നൽകണം.