അഡ്‌ലെ‌യ്ഡ്: കുട്ടി ക്രിക്കറ്റിന്‍റെ രാജാക്കന്മാരെ അറിയാനുള്ള കാത്തിരിപ്പിന് ആവേശമേറ്റി ലോകകപ്പിലെ സെമി ഫൈനൽ ടീമുകളുടെ പട്ടികയായി. അവസാന പടിയിലേക്ക് അടുക്കുന്ന പോരാട്ടത്തിന്‍റെ സെമി ഫൈനലിലേക്ക് ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും പ്രവേശിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

ഗ്രൂപ്പ് രണ്ടിൽ നിന്ന് യോഗ്യത നേടിയ ഏഷ്യൻ അയൽക്കാർക്കൊപ്പം കിരീടം ലക്ഷ്യമിട്ട് കിവീസും ഇംഗ്ലണ്ടും സെമിയിൽ അണിനിരക്കും.

ഗ്രൂപ്പ് ഒന്നിൽ മികച്ച റൺറേറ്റുമായി ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡ് ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനെ നേരിടും. സിംബാ‌ബ്‌വെയ്ക്കെതിരെ വിജയം നേടി ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാഹചര്യത്തിൽ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് സെമിയിൽ നീലപ്പടയെ നേരിടും.

നവംബർ ഒന്പതിനാണ് കിവീസ് – പാക്കിസ്ഥാൻ ഒന്നാം സെമി ഫൈനൽ. ഇംഗ്ലണ്ട് – ഇന്ത്യ നവംബർ 10-ന് രണ്ടാം സെമിയിൽ പോരാട്ടത്തിനിറങ്ങും.