സീയൂൾ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ശാന്തസമുദ്രത്തിലാണ് മിസൈൽ പതിച്ചതെന്ന് ദക്ഷിണകൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈൽ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

കിം ജോംഗ് ഉന്നിന്‍റെ ആണവപദ്ധതിയെക്കുറിച്ച് ആശങ്ക നിലനിൽക്കെയാണു പുതിയ പരീക്ഷണം. ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയില്‍ അടുത്ത ദിവസങ്ങളായി സംഘര്‍ഷം രൂക്ഷമാവുകയാണ്. ഈ വർഷം മാത്രം 40ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.

ദക്ഷിണ കൊറിയയും അമേരിക്കയും മേഖലയില്‍ മിസൈല്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്.