വാഷിങ്ടൺ: ഹൈലാൻഡ് പാർക്ക് പരേഡ് ഷൂട്ടിങ്ങിനിടെ ഭയചകിതനായി ഒറ്റപ്പെട്ട കുഞ്ഞിനേ തേടി രക്ഷിതാക്കളെത്തി. ആശുപത്രിയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഗ്രാൻഡ് പേരൻസ് തന്നെയാണ്. ഇവർക്ക് ഒപ്പമാണോ രക്ഷിതാക്കൾക്കൊപ്പം ആണോ കുട്ടി പരേഡിന് വന്നത് എന്നത് സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈലാൻഡ് പാർക്കിലേക്ക് നടന്ന പരേഡിലേക്ക് വെടിവെപ്പ് ഉണ്ടായത്. വെടിയൊച്ചയും സംഘർഷാവസ്ഥയും ഉണ്ടായതിനെത്തുടർന്ന് ആളുകൾ നാലുപാടും ചിതറിയോടി. ഇതിനിടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി ഒറ്റപ്പെട്ടുപോയ ആൺകുട്ടിയെ ഒരു ലോക്കൽ ഷെഫ് കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചചു നടത്തിയ പരിശോധനയിൽ കുട്ടിക്ക് പരിക്കുകളൊന്നും ഇല്ല എന്ന് വ്യക്തമായി. ഇതുസംബന്ധിച്ച tweet സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യ് പെട്ടതിനെ തുടർന്നാണ് ഗ്രാൻഡ് പേരൻസ് കുട്ടിയെ തേടിയെത്തിയത്.

ഹൈലാൻഡ് പാർക്ക് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെയ്പ്പു നടത്തിയ ആളെ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല ഇയാൾ കള്ള അന്വേഷണം തുടരുകയാണ്.