കൊച്ചി: സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ വ്യക്തമാക്കി. റിമാന്‍ഡിലുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗൂഢാലോചന നടന്നെന്നും ഈ സാഹചര്യത്തില്‍ കോണ്‍സലേറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

കള്ളക്കടത്ത് സമ്പാദ്യം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചിരിക്കാമെന്നും എന്‍.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന സുരേഷടക്കമുള്ള പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ് എന്നിവയില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇന്നലെ സ്വപ്ന ഒഴികെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.