ഹരിയാനയില്‍ കഴിയുന്ന രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ ആഗസ്റ്റില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞതായി എന്‍.ഡി.ടി.വി. തങ്ങള്‍ എല്ലാവരും സമ്മേളനത്തിനെത്തുമെന്ന് ഹരിയാനയില്‍ കഴിയുന്ന ഒരു എം.എല്‍.എ എന്‍.ഡി.ടി.വി പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍, വിമത സംഘത്തിെന്‍റ ജയ്പൂരിലേക്കുള്ള മടക്കയാത്ര എന്നാണെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം തുടങ്ങാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര കഴിഞ്ഞ ദിവസമാണ് അനുവാദം നല്‍കിയത്.

ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്‍റുമായ സചിന്‍ പൈലറ്റിെന്‍റ നേതൃത്വത്തില്‍ ഒരു സംഘം എം.എല്‍.എമാര്‍ വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത് ആഴ്ചകള്‍ക്കുമുമ്ബാണ്. സചിന്‍പൈലറ്റിനെ പിന്തുണക്കുന്ന 18 എം.എല്‍.എമാര്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് തങ്ങുന്നത്. ഇവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല.

അതേസമയം, 200 അംഗ നിയമസഭയില്‍ തനിക്കിപ്പോഴും ഭൂരിപക്ഷമുണ്ടെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. സചിന്‍ പൈലറ്റ് വിമതശബ്ദം ഉയര്‍ത്തിയ ഉടനെ എം.എല്‍.എമാരുടെ സമ്മേളനം വിളിച്ച്‌ ശക്തി തെളിയിച്ചായിരുന്നു അശോക് ഗെഹ്ലോട്ടിെന്‍റ പ്രതികരണം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിെന്‍റ പിന്തുണ ഉറപ്പാക്കിയും സചിന്‍ പൈലറ്റിനെ മുഴുവന്‍ പദവികളില്‍ നിന്നും പുറത്താക്കിയും ശരവേഗത്തില്‍ നടപടികളെടുത്തതോടെ എം.എല്‍.എമാര്‍ക്കിടയിലെ വിമതശ്ബദം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ െഗഹ്ലോട്ടിനായിരുന്നു. ആദ്യഘട്ടത്തിലെ പ്രതിസന്ധി അതിജീവിച്ചതോടെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനും വിശ്വാസവോട്ടെടുപ്പിലൂടെ ശക്തി തെളിയിക്കാനുമുള്ള നീക്കം ഗെഹ്ലോട്ട് തുടങ്ങുകയും ചെയ്തു.

കോണ്‍ഗ്രസ് എം.എല്‍.എമാരെ മുഴുവന്‍ ഹോട്ടലിലേക്ക് മാറ്റിയാണ് സചിെന്‍റ വിമത നീക്കത്തെ ഗെഹ്ലോട്ട് നേരിട്ടത്. ഉടനെ നിയമസഭ വിളിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും ഗവര്‍ണര്‍ കല്‍രാജ് മിശ്ര പല കാരണങ്ങള്‍ ചൂണ്ടികാട്ടി അനുവാദം നല്‍കുന്നത് നീട്ടികൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 ന് നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയത്.

നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കമാണ് ഗെഹ്ലോട്ടിെന്‍റ നേതൃത്വത്തില്‍ നടന്നിരുന്നത്. 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 101 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നു തെന്നയാണ് ഗെഹ്ലോട്ട് പക്ഷത്തിെന്‍റ ആത്മ വിശ്വാസം.

അതേസമയം, ഗെഹ്ലോട്ട് സര്‍ക്കാറിനെ താഴെയിറക്കാനുള്ള പിന്തുണ ആഗസ്റ്റ് 14 നകം നേടിയെടുക്കാനാകുമെന്നാണ് സചിന്‍ ഗ്രൂപ്പ് കരുതുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെ കുതിരക്കച്ചവടത്തിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുമുണ്ട്.

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുേമ്ബാള്‍ കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാര്‍ സര്‍ക്കാറിനെ പിന്തുണച്ചില്ലെങ്കില്‍ വിപ്പ് ലംഘിച്ചതിന് അവര്‍ക്കെതിരെ നടപടി എടുക്കാനാകും. എന്നാല്‍, വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ആദ്യം സര്‍ക്കാറിന് രാജിവെക്കേണ്ടി വരും. വിപ്പ് ലംഘിച്ചതിന് എം.എല്‍.എമാര്‍ക്കെതിരെയുള്ള നടപടി അതിന് ശേഷമാണ് ഉണ്ടാകുക. വിമത എം.എല്‍.എമാരെ വോെട്ടടുപ്പിന് മുന്നെ അയോഗ്യരാക്കിയാല്‍ കേവല ഭൂരിപക്ഷ സംഖ്യ താഴുകയും സര്‍ക്കാറിന് അനായാസം മറികടക്കാനുമാകും. അതുകൊണ്ട് തന്നെ വിമതരെ അയോഗ്യരാക്കാനുള്ള നീക്കത്തിനാണ് ഗെഹ്ലോട്ട് മുന്‍ഗണന കൊടുക്കുന്നത്. നിയമസഭാ സമ്മേളനം വരെ എം.എല്‍.എമാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ച്‌ നിലവിലുള്ള പിന്തുണയില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കുകയാണ് ഇരു പക്ഷവും.

ആഗസ്റ്റ് 14 നകം കൂടുതല്‍ എം.എല്‍.എമാരെ തങ്ങളുടെ ക്യാമ്ബിലെത്തിക്കാന്‍ ബി.ജെ.പിയുടെ പിന്തുണയോടെ സചിന്‍ പുറെത്തടുക്കുന്ന വിദ്യകള്‍ക്കും അതിനെ പ്രതിരോധിക്കാന്‍ ഗെഹ്ലോട്ടും േകാണ്‍ഗ്രസും നടത്തുന്ന നീക്കങ്ങള്‍ക്കുമാണ് അടുത്ത രണ്ടാഴ്ച രാജസ്ഥാന്‍ സാക്ഷിയാകുക.