മലപ്പുറം : കോവിഡ് വ്യാപനം അതീ രൂക്ഷമായ പൊന്നാനിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മലപ്പുറം സ്റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ക്കും രോഗം  സ്ഥിരീകരിച്ചു. അതേസമയം ഇദ്ദേഹത്തിന് മലപ്പുറം സ്റ്റേഷനിലെ മറ്റു പൊലീസുകാരുമായി സമ്ബര്‍ക്കമില്ലാത്തതിനാല്‍ ആരും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്ന് എസ്.പി യു. അബ്ദുല്‍ കരീം അറിയിച്ചു.

എന്നാല്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതില്‍ പൊലീസുകാര്‍ക്ക് കടുത്ത ആശങ്കയുണ്ട്.എ.ആര്‍ ക്യാമ്പിലെ ബസില്‍ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. പൊന്നാനി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെഇദ്ദേഹവും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചത്തോടെ ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം അടുത്ത ദിവസം മുതല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പകുതി പേര്‍ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കും. ഒരാഴ്ച ജോലി ചെയ്തതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ പോകുന്ന മുറക്ക് അടുത്ത സംഘം ഡ്യൂട്ടിയിലെത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.