Author: George Kakkanatt

ആഫ്രിക്കയെക്കാൾ ചൂട്! ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘പ്രഷർ കുക്കർ പ്രഭാവത്തിന്’ പിന്നിലെ കാരണങ്ങൾ

ഇന്ത്യയിലെ കഠിനമായ ഉഷ്ണതരംഗത്തെ ആഫ്രിക്കയിലെ താപനിലയുമായി താരതമ്യം ചെയ്യുന്ന ഹീറ്റ് മാപ്പ് (Heat Map) സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഫ്രിക്കയിലെ പല ഭാഗങ്ങളെക്കാളും ഉയർന്ന താപനിലയാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത് എന്ന് കാണിക്കുന്ന ചിത്രം ‘ഇന്ത്യ ഇപ്പോൾ ഇതാണ്’ എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്. കടും ചുവപ്പും ഓറഞ്ചും നിറങ്ങളിൽ ഇന്ത്യയുടെ ഭൂപടം ജ്വലിച്ചു നിൽക്കുമ്പോൾ, ആഫ്രിക്കയുടെ പല ഭാഗങ്ങളിലും താരതമ്യേന കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത് എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യ അനുഭവിക്കുന്ന ഈ ‘പ്രഷർ കുക്കർ പ്രഭാവത്തിന്റെ’ (Pressure Cooker Effect) കാരണങ്ങൾ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഹിമാൻഷു ത്യാഗി വിശദീകരിച്ചു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഈ താപനിലയ്ക്ക് പ്രധാന കാരണം. ആർട്ടിക്, സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള തണുത്ത കാറ്റിനെ ഹിമാലയ പർവ്വതനിരകൾ തടയുന്നു. അതേസമയം, പടിഞ്ഞാറ് താർ മരുഭൂമിയിൽ നിന്നുള്ള ഉഷ്ണക്കാറ്റ് മണ്ണിന്റെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്യുകയും വായുവിനെ ഉണക്കുകയും ചെയ്യുന്നു. വനവൽക്കരണത്തിലൂടെയും ഹരിതകവചം സംരക്ഷിക്കുന്നതിലൂടെയും മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും അദ്ദേഹം കുറിച്ചു. ഹിമാൻഷു ത്യാഗിയുടെ പോസ്റ്റ് വലിയ തോതിലുള്ള പ്രതികരണങ്ങൾക്കാണ് കാരണമായത്. മരം വെച്ചുപിടിപ്പിക്കുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. വികസന പദ്ധതികൾക്കായി വനങ്ങൾ വൻതോതിൽ വെട്ടിത്തെളിക്കുന്നത് ചൂട് വർദ്ധിപ്പിക്കാൻ കാരണമാകുന്നുവെന്ന് ചിലർ വിമർശിച്ചു. അതേസമയം, ഹിമാലയം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇത്രത്തോളം ഫലഭൂയിഷ്ഠമായ ഇടമാകില്ലായിരുന്നുവെന്നും കാലവർഷം ലഭിക്കില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഹിമാലയത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഏഷ്യയിലെ തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളിലൊന്നായ ഒഡീഷയിലെ ബലാംഗീർ പോലുള്ള സ്ഥലങ്ങളിൽ വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചിലർ പരിതപിച്ചു. ‘ഹർ ഘർ പേഡ്’ (ഓരോ വീട്ടിലും ഒരു മരം) പോലുള്ള പദ്ധതികൾ സർക്കാർ കൊണ്ടുവരണമെന്നും വൻതോതിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും ചില ഉപയോക്താക്കൾ നിർദ്ദേശിച്ചു. ജനസംഖ്യാ നിയന്ത്രണം, ഉപഭോഗം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി ചർച്ച...

Read More

അഫ്ഗാനിസ്ഥാനിൽ മാതൃമരണ നിരക്ക് ഉയരുന്നു; വന്ധ്യംകരണത്തിന് താലിബാൻ വിലക്കേർപ്പെടുത്തി

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ആരോഗ്യക്ഷേമത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ ഉത്തരവിറക്കി താലിബാൻ ഭരണകൂടം. രാജ്യത്ത് മാതൃമരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ തുടരുമ്പോഴും, സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത് താലിബാൻ നിരോധിച്ചു. ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ടും മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഈ പുതിയ നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാന്റെ തലസ്ഥാനമായ ഫൈസാബാദിലെ പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ചെയ്യരുതെന്ന്  ഇതിനകം തന്നെ ആരോഗ്യപ്രവർത്തകർക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. “മുസ്ലിം തലമുറ വളരാൻ അനുവദിക്കൂ” എന്നാണ് താലിബാൻ പ്രതിനിധികൾ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെടുന്നതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. വന്ധ്യംകരണം നടത്തുന്നത് ‘പാപമാണ്’ എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും കണക്കുകൾ പ്രകാരം, അഫ്ഗാനിസ്ഥാനിൽ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വീതം പ്രസവസംബന്ധമായ കാരണങ്ങളാൽ മരണപ്പെടുന്നുണ്ട്. താലിബാൻ അധികാരമേറ്റ ശേഷം അന്താരാഷ്ട്രസഹായം കുറഞ്ഞതും മരുന്നുകളുടെ ക്ഷാമവും ആരോഗ്യരംഗത്തെ തകർത്തിരിക്കുകയാണ്. ‘മഹ്റം’ (രക്തബന്ധമുള്ള പുരുഷൻ) കൂടെയില്ലാതെ സ്ത്രീകൾ ആശുപത്രിയിൽ പോകുന്നത് തടയുന്നതും പലപ്പോഴും സ്ത്രീകൾക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്തിയതിനു പിന്നാലെ, സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം കൂടി താലിബാൻ നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. വന്ധ്യംകരണത്തിന് വിലക്കേർപ്പെടുത്തുന്നത് അഫ്ഗാനിസ്ഥാനിലെ മാതൃ-ശിശു മരണനിരക്ക് ഇനിയും ഉയർത്താൻ മാത്രമേ ഉതകൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ്...

Read More

നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്നത് അസഹനീയമായ പീഡനം: യുഎസ് എംബസി

നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന അതിക്രമങ്ങൾ അസഹനീയമായ സാഹചര്യത്തിലേക്ക് മാറുകയാണെന്ന് വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബർച്ച്. ഏപ്രിൽ 17-ന് റോമിൽ വച്ച്, വത്തിക്കാനിലെ യുഎസ് എംബസിയും ‘സോളിഡാരിറ്റി വിത്ത് ദി പെർസെക്യുട്ടഡ് ചർച്ച്’ (SPC) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നൈജീരിയയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം ദുരിതത്തിലായിരിക്കുകയാണ്. ക്രൈസ്തവ ദൈവാലയങ്ങൾക്കും വീടുകൾക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്നും ബ്രയാൻ ബർച്ച്...

Read More

ആഗോളപട്ടിണി മാറ്റാനായി ‘നൽകുന്ന കൈകൾ’ ആവശ്യമാണ്: ലെയോ പതിനാലാമൻ മാർപാപ്പ

ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള അപ്പസ്തോലിക യാത്രയുടെ അഞ്ചാം ദിവസത്തിൽ കാമറൂണിലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ, ലോകം നേരിടുന്ന പട്ടിണി മാറ്റാൻ വിഭവങ്ങൾ പങ്കുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. രാജ്യത്തെ അഴിമതിയെയും ആഭ്യന്തരസംഘർഷങ്ങളെയും കുറിച്ച് മുൻദിവസങ്ങളിൽ പരാമർശിച്ചതിനു പിന്നാലെയാണ്, ജനങ്ങൾ നേരിടുന്ന രൂക്ഷമായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്. കാമറൂണിന്റെ സാമ്പത്തിക കേന്ദ്രമായ ഡുവാലയിലെ ജപ്പോമ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ ബലിയിൽ ഏകദേശം 1,20,000 വിശ്വാസികൾ പങ്കെടുത്തു. യേശു അയ്യായിരം പേർക്ക് ഭക്ഷണം നൽകിയ അദ്ഭുതത്തെക്കുറിച്ചുള്ള സുവിശേഷഭാഗം പരാമർശിച്ചുകൊണ്ട്, വിശക്കുന്നവരുടെ വേദന കാണാൻ നാം സന്നദ്ധരാകണമെന്ന് ഓർമ്മിപ്പിച്ച പാപ്പ, കാമറൂണിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന യാഥാർഥ്യം നിലനിൽക്കെ, “എല്ലാവർക്കും നൽകിയാൽ എല്ലാവർക്കും അപ്പമുണ്ട്” എന്ന വലിയ സന്ദേശമാണ് നൽകിയത്. പിഴുതെടുക്കുന്ന കൈ കൊണ്ടല്ല, മറിച്ച് നൽകുന്ന കൈ കൊണ്ടാണ് നാം ഭക്ഷണം എടുക്കുന്നതെങ്കിൽ ലോകത്ത് ആർക്കും വിശക്കില്ലെന്ന് പാപ്പ...

Read More

മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്: കാമറൂണിൽ സമാധാന ആഹ്വാനവുമായി മാർപാപ്പ

കാമറൂണിലെ ബമെൻഡയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ, രാജ്യത്തെ വേട്ടയാടുന്ന ആഭ്യന്തരസംഘർഷങ്ങളിലും അഴിമതിയിലും ആശങ്ക അറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ആംഗ്ലോഫോൺ പ്രതിസന്ധി രൂക്ഷമായ ഈ മേഖലയിൽ സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വിമാനത്താവള പരിസരത്ത് നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പരിശുദ്ധ പിതാവിന്റെ സന്ദേശം ശ്രവിക്കാൻ ഒത്തുചേർന്നത്. ദാരിദ്ര്യം, ഭരണരംഗത്തെ അഴിമതി, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ തകർച്ച എന്നിവ കാമറൂണിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി മാർപാപ്പ ചൂണ്ടിക്കാട്ടി. ലാഭക്കൊതി മൂലം ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചൂഷണം ചെയ്യുന്ന വിദേശശക്തികളെയും ലെയോ പാപ്പ വിമർശിച്ചു. മാറ്റത്തിനായി നാളെ വരെ കാത്തിരിക്കരുതെന്നും, വൈവിധ്യങ്ങൾക്കിടയിലും ഐക്യം നിലനിർത്തിക്കൊണ്ട് ഇന്നുമുതൽ തന്നെ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും പാപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു. തിന്മയെ നേരിടാൻ ദൈവവചനം നൽകുന്ന കരുത്ത് ഉപയോഗപ്പെടുത്തി മാറ്റത്തിന്റെ വക്താക്കളാകാനും പാപ്പ വിശ്വാസികളെ...

Read More