Author: George Kakkanatt

കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര: ഇന്ന് സ്ഥിരീകരിച്ചത് 150 പേര്‍ക്ക്, രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,018 ആയി. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. മുംബൈയില്‍ 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നയായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 4789 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയര്‍ന്നു. രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...

Read More

കോവിഡ് പ്രതിസന്ധി: സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ വേതനം കുറക്കുമെന്ന് സൗദി സര്‍ക്കാര്‍

റിയാദ്∙കോവിഡ്-19 വരുത്തിവച്ച സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറക്കാനുള്ള അനുവാദമുള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. തൊഴിലുടമയും തൊഴിലാളിയും നിലനില്‍ക്കുന്ന നിയമപരമായ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നേരിടുമ്ബോള്‍ നടത്തിപ്പ് ചെലവ് കുറക്കാന്‍ സംരംഭകരെ അനുവദിക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇത് അനുവദിക്കുക. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇത്തരം സാഹചര്യങ്ങളുടെ തീവ്രത കുറക്കുന്നതിന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യഥാര്‍ഥ തൊഴില്‍ സമയത്തിന് അനുസൃതമായി വേതനത്തില്‍ കുറവ് വരുത്താനും സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കഴിയും. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച്‌ ആറു മാസത്തിനകം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ധാരണയില്‍ എത്തേണ്ടതുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക ആശങ്കകള്‍ അകറ്റുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ സുപ്രധാന...

Read More

തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ വ്യാഴാഴ്ച മുതല്‍ പാഴ്സല്‍ സ്​പെഷ്യല്‍ ട്രെയിന്‍

കോഴിക്കോട്​: ​​ഏപ്രില്‍ ഒമ്ബതു മുതല്‍ 14 വരെ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്​ വരെ പാഴ്സല്‍ സ്​പെഷ്യല്‍ ട്രെയിന്‍ സര്‍വിസ്​ ഉണ്ടാവുമെന്ന്​ പശ്ചിമ റെയില്‍വേ പാലക്കാട്​ ഡിവിഷന്‍ അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ വൈകീട്ട് ആറിന് കോഴിക്കോട്​ എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന്​ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പുറപ്പെടും. ട്രെയിന്‍ നമ്ബര്‍: 00655: നിര്‍ത്തുന്ന സ്​ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗണ്‍- 12.50/13.00, ആലുവ 13.25/13.35, തൃശൂര്‍ 14.25/14.35, ഷൊര്‍ണൂര്‍ 15.30/15.40, തിരൂര്‍16.40/16.50, കോഴിക്കോട്​- 18.00. കോഴിക്കോട്​ നിന്ന്​്​ തിരുവനന്തപുരത്തേക്ക്​ തിരിച്ച്‌​: ട്രെയിന്‍ നമ്ബര്‍ 00656. നിര്‍ത്തുന്ന സ്​ഥലം, സമയം. കോഴി​ക്കാട്​ – 08.00, തിരൂര്‍ 09.10/09.20, ഷൊര്‍ണൂര്‍ 10.20/10.30, തൃശൂര്‍: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗണ്‍: 13.00/13.10, കോട്ടയം: 14.20/14.30​, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00. കൂടുതല്‍ വിവരങ്ങള്‍ക്ക്​​ കമേഴ്​സ്യല്‍ ക​ണ്‍ട്രോളറെ ബന്ധപ്പെടാം: ഫോണ്‍ – 97467...

Read More

കർദിനാൾ ജോർജ്ജ് പെല്ലിനെതിരായ ലൈംഗിക പീഡനക്കേസുകൾ ഓസ്‌ട്രേലിയയിലെ ഹൈക്കോടതി തള്ളി

ബാല ലൈംഗിക പീഡനം ആരോപിച്ച് ജയിലടക്കപ്പെട്ട കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ നിരപരാധിയാണെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി. ഓസ്‌ട്രേലിയയിലെ ആര്‍ച്ച് ബിഷപ്പായിരിക്കെ 1996 ഡിസംബറില്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെല്‍ ബാര്‍വോണ്‍ ജയിലില്‍ ആറ് വര്‍ഷം തടവിന് വിധിച്ചിരുന്നു. 1997 ന്റെ തുടക്കത്തില്‍ ഒരു മാസ് കഴിഞ്ഞ് ആണ്‍കുട്ടികളിലൊരാളെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് പെല്‍ ശിക്ഷിക്കപ്പെട്ടത്. വത്തിക്കാനിലെ മൂന്നാമത്തെ ഉയര്‍ന്ന റാങ്കിംഗ് ഉദ്യോഗസ്ഥനായിരുന്നു പെല്‍. 2017 ജൂലൈയില്‍ മെല്‍ബണിലേക്ക് സ്വമേധയാ മടങ്ങിയെത്തിയപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങളുടെ പേര് മായ്ക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഏറ്റവും മുതിര്‍ന്ന സഭാ തലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ ധനമന്ത്രി പെല്‍. 13 മാസം ഉയര്‍ന്ന സുരക്ഷാ ജയിലുകളില്‍ കഴിയുകയും ഏഴ് ഹൈക്കോടതി ജഡ്ജിമാര്‍ ഏകകണ്ഠമായി ശിക്ഷ വിധിക്കുകയും ചെയ്ത കേസായിരുന്നു അദ്ദേഹത്തിന്റേത്. മെല്‍ബണിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ വച്ച് പെല്‍ തന്നെയും 13 വയസുള്ള മറ്റൊരു ഗായകനെയും ദുരുപയോഗം ചെയ്തുവെന്ന് 30 വയസുള്ള ഒരു യുവാവായിരുന്നു പരാതി നല്‍കിയത്. ഓസ്‌ട്രേലിയയിലെ പുരോഹിതരുടെ ദുരുപയോഗത്തിനെതിരായ സഭയുടെ പ്രതികരണങ്ങളില്‍ പെല്ലിനെ വിചാരണ ചെയ്യാന്‍ ഒരു ജഡ്ജിയും അഭിഭാഷകരും 2018 ല്‍ രണ്ട് ജൂറികളോട് ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ വിക്ടോറിയ സ്‌റ്റേറ്റ് വിചാരണ കോടതി തീരുമാനമെടുക്കാതെ പിരിഞ്ഞപ്പോള്‍, രണ്ടാമത്തേത് എല്ലാ കുറ്റങ്ങളിലും ഏകകണ്ഠമായി അദ്ദേഹം കുറ്റക്കാരന്‍ തന്നെയാണെന്നു ശരിവച്ചു. വിചാരണയിലോ തുടര്‍ന്നുള്ള അപ്പീലുകളിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല. 2016 ഒക്ടോബറില്‍ റോം എയര്‍പോര്‍ട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് റൂമില്‍ പോലീസ് റെക്കോര്‍ഡുചെയ്ത വീഡിയോ അഭിമുഖത്തിലാണ് ജൂറികള്‍ അദ്ദേഹത്തിന്റെ മൊഴികള്‍ കണ്ടത്. ഹെറോയിന്‍ അമിതമായി കഴിച്ച് 31-ാം വയസ്സില്‍ പരാതിക്കാരനായ രണ്ടാമത്തെ ഇര മരിച്ചിരുന്നു. ആണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ പെലിന് മതിയായ സമയമുണ്ടെന്നും ഏകകണ്ഠമായ കുറ്റവാളികളുടെ വിധി ശരിയാണെന്നും വിക്ടോറിയന്‍ അപ്പീല്‍ കോടതി കണ്ടെത്തി. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂസന്‍ കീഫെല്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ ഏഴ് ജഡ്ജിമാരും അപ്പീല്‍ കോടതി വിധി തെറ്റാണെന്ന് കണ്ടെത്തി. കുറ്റകൃത്യങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് പള്ളിയിലെ അംഗങ്ങളുമായി സംസാരിക്കുന്ന കത്തീഡ്രല്‍ പടികളില്‍ പെല്‍ നില്‍ക്കുകയായിരുന്നുവെന്ന് പെല്ലിന്റെ അഭിഭാഷകര്‍ വാദിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ വസ്ത്രം ധരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും മറ്റ് പുരോഹിതര്‍ ഒപ്പമുണ്ടായിരുന്നു. തിരുവസ്ത്രം ധരിക്കുമ്പോള്‍ ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്ന വാദം കോടതി ശരി...

Read More

ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ല,ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്- കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. രോഗവ്യാപന മേഖലകള്‍ കണ്ടെത്തി അത് തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ നടപടികള്‍ ആഗ്ര, ഗൗതം ബുദ്ധനഗര്‍, പത്തനംതിട്ട, ഭില്‍വാര, കിഴക്കന്‍ ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയില്‍വേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 4,421 കോവിഡ്-19 രോഗികളുണ്ട്‌. ഇതില്‍ 354 പേര്‍ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ മുപ്പതുദിവസത്തിനുള്ളില്‍ 406പേരിലേക്ക് രോഗം പടരാന്‍ കാരണമാകുമെന്ന് ലവ് അഗര്‍വാള്‍...

Read More