Author: George Kakkanatt

ലോക്ഡൗണ്‍ ലംഘിച്ച്‌ ഫുട്‌ബോള്‍ പരിശീലനം; മൗറീഞ്ഞോയും സംഘവും കുരുക്കില്‍

ലണ്ടന്‍: കൊറോണ വൈറസ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനില്‍, ലോക്ഡൗണ്‍ ലംഘിച്ച്‌ ഫുട്‌ബോള്‍ പരിശീലനത്തിനിറങ്ങിയ ടോട്ടനം ഹോട്‌സ്പറിന്റെ പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും സംഘവും വിവാദക്കുരുക്കില്‍. മൗറീഞ്ഞോയ്ക്ക് പുറമെ ടോട്ടനം താരങ്ങളായ ഡേവിന്‍സണ്‍ സാഞ്ചസ്, റയാന്‍ സെസേഗ്‌നന്‍, താങ്ഗൂയ് എന്‍ഡോംബെലെ തുടങ്ങിയവരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച്‌ പരിശീലനത്തിനിറങ്ങിയത്. ലണ്ടന്‍ പാര്‍ക്കില്‍ നാല്‍വര്‍ സംഘം പരിശീലിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, മൗറീഞ്ഞോയ്ക്കും സംഘത്തിനും പൊലീസ് മുന്നറിയിപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടോട്ടനം ഹോട്‌സ്പര്‍ പ്രത്യേകം പ്രസ്താവനയും പുറത്തിറക്കി. ടോട്ടനം താരങ്ങളും പരിശീലകരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് പ്രസ്താവന. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവര്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട്. ‘ടോട്ടനം ഹോട്‌സ്പറിന്റെ എല്ലാ താരങ്ങളും പുറത്ത് പരിശീലിക്കുമ്ബോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അകലം പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു. ഇക്കാര്യം നടപ്പാക്കുന്നുവെന്ന് ക്ലബ് ആവര്‍ത്തിച്ച്‌ ഉറപ്പുവരുത്തും’ ടോട്ടനം വക്താവ് വ്യക്തമാക്കി. അതേസമയം, ആവശ്യമായ എല്ലാ മുന്‍കരുതലുകളുമെടുത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനത്തിന് ഇറങ്ങിയതെന്നാണ് മൗറീഞ്ഞോയുടെ വാദം. അതേസമയം, കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച്‌ പകുതിടെ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ കായിക മത്സരങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതിനുശേഷം വീടുകളിലിരുന്ന് പരിശീലിക്കാനാണ് താരങ്ങള്‍ക്ക് പ്രമുഖ ക്ലബ്ബുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടെയാണ് താരങ്ങളെയും കൂട്ടി മൗറീഞ്ഞോ പരിശീലനത്തിന്...

Read More

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഉത്തര്‍പ്രദേശ്; വാരാണസി അടക്കം 15 ജില്ലകള്‍ അടച്ചു, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ സംസ്ഥാനത്തിലെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്തവിധമാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇവര്‍ ഹോം ഡെലിവറിയെ ആശ്രയിക്കേണ്ടി വരും. നിലവില്‍ അനുവദിച്ചിട്ടുളള പാസുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാരാണസി ഉള്‍പ്പെടെയുളള ജില്ലകളെ അടച്ചിടാന്‍ തീരുമാനിച്ചത്. കാന്‍പൂര്‍, ആഗ്ര, ബുദ്ധാ നഗര്‍, ഗാസിയാബാദ്, സഹരാന്‍പൂര്‍, മീററ്റ്, സീതാപൂര്‍, ഫിറോസാബാദ്, ബറേലി, ഷാംലി എന്നിവയാണ് മറ്റു ജില്ലകള്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് രോഗം ഭേദമായി. നാലുപേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌...

Read More

ലോകത്തിൽ 60 ലക്ഷം നഴ്സുമാരുടെ കുറവ്: ഡബ്ല്യുഎച്ച്ഒ

ജനീവ: ലോകത്തിൽ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയും അന്തർദേശീയ നഴ്സിംഗ് കൗണ്‍സിലും (ഐസിഎൻ) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നഴ്സുമാർ ആരോഗ്യക്ഷേമ സംവിധാനത്തിന്‍റെ നട്ടെല്ലാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയൂസിസ് പറഞ്ഞു. ലോകത്തിൽ 2.8 കോടി നഴ്സുമാരുണ്ട്. 2018 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ നഴ്സുമാരുടെ എണ്ണത്തിൽ 47 ലക്ഷത്തിന്‍റെ വർധനയുണ്ടായി. ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ, പശ്ചിമേഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് നഴ്സുമാരുടെ കുറവുള്ളത്. നഴ്സുമാരുടെ എണ്ണം കുറവുള്ളിടത്ത് രോഗം ബാധിക്കാനും മരണനിരക്ക് ഉയരാനും സാധ്യതയുണ്ട്- ഐസിഎൻ ചീഫ് എക്സിക്യൂട്ടീവ് ഹോവാർഡ് കാട്ടൂണ്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ഇറ്റലിയിൽ 22 നഴ്സുമാർ മരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് 100 ആരോഗ്യപ്രവർത്തകർ മരിച്ചെന്നും അദ്ദേഹം...

Read More

ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ട്രാഫിക് ചുമതലകളുള്ള 49കാരനായ എഎസ്‌ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കല്‍ഖാജി പോലീസ് കോളനി നിവാസിയായ ഇയാള്‍ എയിംസില്‍ ചികിത്സയിലാണ്. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും രണ്ട് മക്കളും വീട്ടില്‍...

Read More

“കേരളത്തിന്‍റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’; മന്ത്രി ഷൈലജയെ പുകഴ്ത്തി പ്രിയദര്‍ശന്‍

കൊച്ചി: കോവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ വാനോളം പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. “കേരളത്തിന്‍റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം മന്ത്രിയെ വിശേഷിപ്പിച്ചത്. “കേരളത്തിലെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍! ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, പലര്‍ക്കും പ്രചോദനം. ഞങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണ്’. പ്രിയദര്‍ശന്‍ കുറിച്ചു. അതേസമയം, സംസ്ഥാനത്ത് ഒൻപത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒരോന്നും എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. 752 പേര്‍ ആശുപത്രിയില്‍...

Read More