Author: George Kakkanatt

മടങ്ങി വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കി കോവിഡ് കോള്‍ സെന്റര്‍

തൃശൂര്‍: ജില്ലയിലേയ്ക്ക് മടങ്ങി വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കോള്‍ സെന്റര്‍. ഇതര സംസ്ഥാനത്ത് നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് സെന്ററിലെ ഉദ്യോഗസ്ഥരാണ്. ജില്ലയിലെത്തുന്നതിന് വേണ്ടിയുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നത് കോള്‍ സെന്ററില്‍ നിന്നാണ്. നോര്‍ക്ക വഴി പാസ് ലഭിക്കുന്നതിനായും നിരവധി പേര്‍ ദിനംപ്രതി കോള്‍ സെന്ററിലേക്ക് വിളിക്കുന്നുണ്ട്. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. മുപ്പതോളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും അതിനനുസരിച്ച്‌ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്. ജില്ലയില്‍ ആകെ 8854 മുറികളും 17122 കിടക്കകളും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടനെല്ലൂര്‍ പി സി തോമസ് ഹോസ്റ്റലിലും, പ്രവാസികളെ ഗുരുവായൂര്‍ ഗേറ്റ് വേ ഹോട്ടല്‍, ശ്രീകൃഷ്ണ റസിഡന്‍സ് എന്നിവടങ്ങളിലായി 14 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ജില്ലയിലേയ്ക്ക് മടങ്ങിവരുന്നവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കുന്നതിന് 9400063731, 9400063732, 9400063733, 9400063734, 9400063735 എന്നീ നമ്ബറുകളിലോ cccthrissur@gmail.com എന്ന ഇമെയിലിലോ...

Read More

പ്രവാസികളുമായി ആദ്യ കപ്പല്‍ ഞായറാഴ്ച എത്തും

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് കപ്പല്‍ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖത്ത് ഒരുക്കം പൂര്‍ത്തിയായി. മാലദ്വീപില്‍നിന്ന് 750ഓളം പേരുമായി ആദ്യ കപ്പല്‍ ഞായറാഴ്ച രാവിലെ 10ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിെന്‍റ സാമുദ്രിക ടെര്‍മിനലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍കൂടി കപ്പല്‍ വഴി തുറമുഖത്തെത്തും. കൊച്ചിയില്‍ എത്തുന്നതിനുമുമ്ബ് കപ്പലില്‍നിന്നുള്ള എല്ലാ യാത്രക്കാരില്‍നിന്നും നാവികസേന സെല്‍ഫ് ഇ-ഡിക്ലറേഷന്‍ േഡറ്റ ശേഖരിക്കും. കൂടാതെ, യാത്രക്കാരെ കോവിഡ് പരിശോധനക്കും വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും. തുടര്‍ന്ന്, ജില്ല തിരിച്ച്‌ 50 പേരുടെ ബാച്ചുകളായി മറ്റ് യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ല ഭരണകൂടമാണ് ആംബുലന്‍സ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മേഖലയും ടെര്‍മിനലില്‍ നീക്കിെവച്ചിട്ടുണ്ട്.കപ്പലില്‍നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ നടപടികള്‍ക്കുശേഷം യാത്രക്കാരെ പ്രത്യേകം തയാറാക്കിയ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് ജില്ലകളിലേക്ക് അയക്കും. ഒരു ബസില്‍ 30 യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച്‌ സ്വകാര്യവാഹനങ്ങളും അനുവദിക്കും. സന്ദര്‍ശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ സാമുദ്രിക ടെര്‍മിനല്‍ പരിസരത്ത് അനുവദിക്കില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ ഡോ. എം.ബീന അറിയിച്ചു.തുറമുഖത്തിെന്‍റ ചുമതലയുള്ള കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഐ.ജി വിജയ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച്‌ ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ല ഭരണകൂടം, പൊലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച...

Read More

പ്രവാസികളുടെ മടക്കം: സ്രവ പരിശോധനയില്ല; തെര്‍മല്‍ സ്‌ക്രീനിങ് മാത്രം

ഖത്തറില്‍ നിന്നു മടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് യാത്രയ്ക്കു മുന്‍പ് കോവിഡ് പരിശോധനയില്ല. വിമാനത്താവളത്തില്‍ ശരീര ഊഷ്മാവ് അറിയുന്നതിനുള്ള തെര്‍മല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും.കോവിഡ് പരിശോധന സംബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ വ്യക്തമാക്കി. നാളെയും മറ്റന്നാളും യാത്ര തിരിക്കുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ വിവരശേഖരണത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി പുനരാരംഭിച്ചു. അതിനിടെ, കോവിഡ് പ്രതിസന്ധിക്കു മുന്‍പ് നാട്ടിലേക്കു മടങ്ങാന്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വീണ്ടും മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടി വന്നത് പരാതിക്കിടയാക്കി. നേരത്തെ നല്‍കിയ തുക മടക്കി നല്‍കാനോ, നിലവിലെ ടിക്കറ്റില്‍ തുക കുറച്ചു നല്‍കാനോ അധികൃതര്‍ തയാറായില്ലെന്നാണു...

Read More

വന്ദേ ഭാരത് മിഷന്‍: അഭിമാന നിമിഷമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍

കൊച്ചി: കോവിഡ‍് ഭീതിയിലായിരുന്ന വിദേശത്തുള്ള ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണ്‍. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിയത്. “വ്യോമഗതാഗതം നിര്‍ത്തിവച്ച്‌ ഏഴ് ആഴ്ചകള്‍ പിന്നിട്ട ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണിത്. അഭിമാന നിമിഷമാണിത്. ബന്ധുക്കളും രാജ്യവും നിങ്ങളെ കാത്തിരിക്കുകയാണ്. എയര്‍ ഇന്ത്യയ്ക്ക് ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാവരും കര്‍ശനമായും സുരക്ഷാ മുന്‍ കരുതലുകളെടുക്കണം”- ക്യാപ്ടന്‍ പറഞ്ഞു. ഇന്നലത്തെ അബുദാബി- കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 419 ന്റെ ഫസ്റ്റ് ഓഫിസറും കാബിന്‍ ജീവനക്കാരില്‍ 3 പേരും മലയാളികളാണ്. വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണും ഫസ്റ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ റിസ്‌വിന്‍ നാസറും. ദീപക് മേനോനായിരുന്നു കാബിന്‍ ക്രൂ ഇന്‍ ചാര്‍ജ്. അഞ്ജന ജോണി, റിയങ്ക സന്തോഷ്, ടാഷി ബൂട്ടിയ എന്നിവരായിരുന്നു മറ്റു കാബിന്‍ ക്രൂ അംഗങ്ങള്‍. തീരരക്ഷാ സേനയില്‍ പൈലറ്റായിരിക്കേ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്ത അനുഭവ സമ്ബത്തുമായാണ് ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷിറോങ് ഇന്നലത്തെ ദൗത്യത്തെ നയിച്ചത്. എല്ലാ പ്രവാസികളും തങ്ങളുടെ കുടുംബാംഗങ്ങളാണ്. ഈ ദൗത്യത്തില്‍ വെല്ലുവിളികളുണ്ട്. അതിനെ നേരിടുവാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍...

Read More

ആഗ്രയില്‍ കൊറോണ ബാധിച്ച്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ആഗ്ര: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കുല്‍ശ്രേഷ്ഠയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്‌എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ബുധനാഴ്ച ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ കൂടാതെ വ്യാഴാഴ്ച ആഗ്രയില്‍ രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു ഹിന്ദി ദിനപത്രത്തിലാണ് പങ്കജ് ജോലി...

Read More