Author: George Kakkanatt

അപ്രതീക്ഷിതമായിരുന്നെങ്കിലും കര്‍ഫ്യൂവില്‍ അച്ചടക്കംപാലിച്ച്‌ ജനം

ദമ്മാം: തിങ്കളാഴ്ച രാത്രിയില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജനങ്ങളും ആദ്യം ഒന്ന് പരിഭ്രമിച്ചു. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ശേഖരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവര്‍ ആശങ്കയിലായി. എന്നാല്‍, രാവിലെ ആറ് മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ തൊട്ടടുത്തുള്ള കടകളില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങാമെന്നും അതിനായി മാത്രം പുറത്തുപോകാം എന്നും അറിഞ്ഞതോടെ സമാധാനമായി. ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍തന്നെ നിത്യോപയോഗ സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രങ്ങളിലും ൈഹപര്‍മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളില്ലാതെ വന്നവര്‍ സാധനങ്ങള്‍ തലച്ചുമടായി നടന്നുപോകുന്നതും കാണാമായിരുന്നു. ദമ്മാമിലെ മിക്ക റോഡുകളിലും പൊലീസ് പരിശോധനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഓരോവാഹനവും പരിേശാധിക്കുകയും ആവശ്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി പരിധി വിട്ടല്ല സഞ്ചരിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനുശേഷം മാത്രമേ യാത്ര തുടരാന്‍ അനുവദിച്ചുള്ളൂ. എന്നാല്‍, ഇത്തരം ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അനാവശ്യമായി പുറത്തിറങ്ങി സഞ്ചരിക്കരുതെന്നും എല്ലാവരും ഒരുമിച്ച്‌ നിന്നാലേ മഹാമാരിയെ തോല്‍പിക്കാനാവൂ എന്നും പൊലീസുകാര്‍ ആളുകളെ ഉപദേശിക്കുന്നുണ്ടായിരുന്നു. പരിധി ലംഘിച്ച പലര്‍ക്കും പിഴ കിട്ടുകയും ചെയ്തു. തുറന്നുവെച്ച ചില ഹോട്ടലുകളും ബൂഫിയകളും പൊലീസെത്തി അടപ്പിച്ചു. ദമ്മാം െടായോട്ടയിലെ മാംസ, മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിെന്‍റ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലെ സ്ഥതിഗതികള്‍ വീക്ഷിക്കുകയും സുരക്ഷ ക്രമീകരണങ്ങളില്‍ അല്‍പമെങ്കിലും വീഴ്ച വരുത്തുന്ന കടകളെ അപ്പോള്‍തന്നെ അടപ്പിക്കുകയും ചെയ്തു. എല്ലാ കടകള്‍ക്കും ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഗ്ലൗസും മാസ്ക്കും ധരിച്ച്‌ മാത്രമേ ഉപഭോക്താക്കളെ കടകളില്‍ കയറ്റാവൂ എന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ദമ്മാമില്‍ താമസമാക്കിയ പലരും ജോലിയുടെ ഭാഗമായി ഹര്‍ദ്, റാസല്‍ഖൈര്‍, ഫദ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. തിരിച്ചു വരുന്നതിന് കമ്ബനി മുഖേന പൊലീസിെന്‍റ പ്രത്യേക അനുമതിപത്രത്തിനായി കാത്തുനില്‍ക്കുകയാണ് പലരും. കര്‍ഫ്യൂ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചതിെന്‍റ ആദ്യ ദിവസം സുരക്ഷ ഉദ്യോഗസ്ഥര്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കിയെങ്കിലും വരും ദിവസങ്ങളില്‍ ഈ ഇളവുകളും ഇല്ലാതാകും എന്നാണ് ലഭ്യമാകുന്ന...

Read More

രാജ്യത്തെ നടുക്കി കോവിഡ് 19 ബാധിച്ച്‌ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം

അഹമ്മദാബാദ്; കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി. രാജ്യത്തെ ഏറെ ഞെട്ടിക്കുന്ന മരണം സംഭവിച്ചത് ഗുജറാത്തിസല് ജംനഗറിലാണ്. ഏപ്രില്‍ അഞ്ചിന് ആയിരുന്നു കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് കുഞ്ഞിന്റെ മരണ കാരണം. കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവര്‍ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച്‌ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 16...

Read More

കൊറോണ; കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം, ഒരാള്‍ മാഹി സ്വദേശി

കണ്ണൂര്‍: കൊറോണ ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്ബ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍. മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്കകള്‍ തകരാറിലായതിനാല്‍ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടെന്ന് മെഡിക്കല്‍ബോര്‍ഡ് അറിയിച്ചു. ഇയാളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച്‌ 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്ബ് സ്വദേശിയായ 42കാരനും മാര്‍ച്ച്‌ 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍...

Read More

കൊവിഡ് 19: ലോകത്ത് ഒറ്റദിവസം പൊലിഞ്ഞത് 7,357 ജീവനുകള്‍; രോഗബാധിതര്‍ 14 ലക്ഷം കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്ത് പടര്‍ന്നുപിടിച്ച മഹാമാരിയായ കൊവിഡ് 19 ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഒറ്റദിവസം മാത്രം ലോകത്ത് കൊവിഡ് ബാധയില്‍ പൊലിഞ്ഞത് 7,351 ജീവനുകളാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 82,005 എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ 14,30,516 പേര്‍ക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84,480 പുതിയ കേസുകളാണ്. 3,01,828 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. 47,912 പേരാണ് കൊവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത്. അന്തിമകണക്കുകള്‍ പ്രകാരം ഫ്രാന്‍സിലും അമേരിക്കയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം മരണം സംഭവിച്ചത്. ഫ്രാന്‍സില്‍ 1,417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ 10,338 ആയി. പതിനൊന്നായിരത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയുള്ളത്. അമേരിക്കയില്‍ 1,952 ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 12,823 ആണ്. 33,000 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിടുകയും ചെയ്തു. യുകെയിലാവട്ടെ 24 മണിക്കൂറിനിടെ 786 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 6,000 കടക്കുകയും ചെയ്തിട്ടുണ്ട്. 3,600 പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണമാവട്ടെ 55,000 കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം 604 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 17,127 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. 1.35 ലക്ഷം പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24,392 പേര്‍ക്ക് രോഗം ഭേദമായി. സ്‌പെയിനാണ് കഴിഞ്ഞ മണിക്കൂറുകളില്‍ മരണങ്ങള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 14,000 പിന്നിട്ടിട്ടുണ്ട്. 5,267 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. 1.41 ലക്ഷമാണ് ആകെ...

Read More

നഴ്സുമാരുടെ സേവനങ്ങളെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി; “ലിനിയും രേഷ്മയും മാതൃക’

തിരുവനന്തപുരം: ലോകാരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയെ മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് രോഗികളെ ചികിത്സിച്ചതിലൂടെ രോഗബാധയേറ്റ നഴ്‌സ് രേഷ്‌മയേയും മുഖ്യമന്ത്രി പരാര്‍മശിച്ചു. കോട്ടയത്തു കോവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയ രേഷ്മ മോഹന്‍ദാസിന്‍റെ സേവനം മികച്ചതാണ്. ഇനിയും കോവിഡ് രോഗികളെ പരിചരിക്കാന്‍ തയാറാണെന്ന രേഷ്മയുടെ വാക്കുകള്‍ കേരളം കേട്ടതാണ്. നഴ്സുമാര്‍ നല്‍കുന്ന കരുതലിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിനു പുറത്തു മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും നഴ്സുമാരുടെ വിഷയത്തില്‍ ആശങ്കയുള്ളത്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടകാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു. നിരീക്ഷണകാലം കഴിഞ്ഞുവരുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള സന്നദ്ധത രേഷ്‌മ പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നതിനെല്ലാം നാട് തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നിയിലെ വൃദ്ധദമ്ബതിമാരെ ശുശ്രൂഷിക്കുമ്ബോഴാണ് രേഷ്‌മയ്ക്ക് രോഗം ബാധിച്ചത്. മാര്‍ച്ച്‌ 12 മുതല്‍ 22 വരെയായിരുന്നു കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. മാര്‍ച്ച്‌ 23 നാണ് രേഷ്‌മയില്‍ രോഗലക്ഷണം കണ്ടത്. മാര്‍ച്ച്‌ 24 നു രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഏപ്രില്‍ നാലിനാണ് രേഷ്‌മ ആശുപത്രി വിടുന്നത്. താന്‍ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് രേഷ്‌മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് നഴ്‌സ് ലിനിക്ക് ജീവന്‍ നഷ്‌ടമായത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി. 2018 മേയ് 21 നാണ് നിപ ബാധിച്ച്‌ ലിനി...

Read More