Author: Editorial Team

പാലക്കാട് ജില്ലയിലെ സിപിഎം കണക്കുകൂട്ടൽ പുറത്ത്, തൃത്താല പോരിൽ വിജയിക്കും, 10 സീറ്റും നിലനിർത്തും; പാലക്കാട് എൻഎംആർ റസാഖ് രണ്ടാമതെത്തും

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ 15,000 വോട്ടുകൾ അധികമായി നേടേണ്ടി വരുമെന്നും എൻ എം ആർ. റസാഖ് ഇവിടെ രണ്ടാമത് എത്തുമെന്നുമാണ് സി പി എം വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ ബി ജെ പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി ജെ പിയെയും സഹായിക്കുന്ന രീതിയിൽ വോട്ട് കച്ചവടം നടന്നതായും സി പി എം വിലയിരുത്തി. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും വിജയം പാർട്ടി ഉറപ്പിക്കുന്നുണ്ട്. യു ഡി എഫിന്‍റെ പ്രതീക്ഷ 7 സീറ്റിൽ അതേസമയം പാലക്കാട് ജില്ലയിൽ ഇത്തവണ വമ്പൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലിയിരുത്തൽ. ജില്ലയിൽ നിലവിലുള്ള 2 സീറ്റുകൾ, 7 സീറ്റുകൾ വരെയായി ഉയരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വലിയ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വലിയ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ ഡി എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും തങ്ങൾക്ക് ഗുണകരമായെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു ഡി എഫിന് സംശയമില്ല. എം ബി രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. എൽ ഡി എഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും മുതൽക്കൂട്ടാക്കുമെന്നാണ് പ്രതീക്ഷ. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. വി മുരുകദാസിനെതിരെയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ സുമേഷ് അച്യുതന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറാൻ സാധിക്കുമെന്നും യു ഡി എഫ് വിലയിരുത്തുന്നുണ്ട്. ഇതിനുപുറമെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും മുന്നണി നേതാക്കൾ അവകാശപ്പെട്ടു. സി പി എം വിട്ടെത്തിയ പി കെ ശശിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യു ഡി എഫിന് വലിയ മുന്നേറ്റം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക...

Read More

കാമുകന്‍റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്

മുക്കം ചെറുവാടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ താമരശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്.മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെണ്‍കുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ‌പ്രായപൂർത്തിയായ യുവതിയായതിനാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം പോവാൻ കോടതി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയതോടെ നിക്കാഹ് നടത്തി തരാം, ഇങ്ങള്‍ തങ്ങള്‍ക്കൊപ്പം വരാണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതോടെ കാമുകൻ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉണ്ടായി. ഇതോടെ കാമുകന്‍റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവരുടെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയും...

Read More

വിവാഹത്തില്‍നിന്നു പിൻമാറിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തി വച്ചു

ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തില്‍ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു. മാർച്ച്‌ 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയില്‍ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി എച്ച്‌ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരാണ്. ഇതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ഇയാള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. ഇതിന്റെ പകയിലാണ് പ്രതി അക്രമം...

Read More

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ വിജയ സാധ്യതയെന്ന പ്രതീക്ഷയുമായി ബിജെപി

തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തലിലാണ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. പാലക്കാട്, നേമം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിജയപ്രതീക്ഷയിലായിരുന്നു ബിജെപി. ഇതിനൊപ്പം കാസർകോട് കൂടി ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഷാനവാസ് പാദൂർ മത്സരരംഗത്തിറങ്ങിയത് തങ്ങള്‍ക്ക് നേട്ടമായിട്ടുണ്ടെന്നാണ് എൻഡിഎ പറയുന്നത്. ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ഇത് എംഎല്‍ അശ്വിനിയുടെ വിജയത്തിന് സഹായകമാകും. കാസർകോട് നിയമസഭ മണ്ഡലത്തില്‍ 78.81 ശതമാനമായിരുന്നു പോളിങ്. നിലവില്‍ യുഡിഎഫിലെ മുസ്ലിം ലീഗിൻ്റെ കൈയിലാണ് മണ്ഡലം. ഷാനവാസ് മത്സരിച്ചതോടെ വോട്ടുകള്‍ വിഭജിച്ചെന്നും ഇത് എൻഡിഎയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നുമാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തുന്ന ബിജെപി മറ്റ് മൂന്നിടത്ത് കൂടി വിജയ സാധ്യത കൂടുതലാണെന്നും പറയുന്നുണ്ട്. കഴക്കൂട്ടം, ചാത്തന്നൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പ്രതീക്ഷ. കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവല്ല എന്നിവിടങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി വിലയിരുത്തുന്നു.അവസാന നിമിഷം ഉയർന്നുവന്ന വോട്ടിന് പണം നല്‍കിയെന്നും, കിറ്റ് നല്‍കിയെന്നുമുള്ള വിവാദങ്ങള്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേമം തിരിച്ചുപിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് പാർട്ടി ഇറക്കിയെങ്കിലും മണ്ഡലത്തില്‍ ജയം ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ ബിജെപിയ്ക്ക്...

Read More

ബെംഗളൂരുവിനെതിരെ തകർപ്പൻ തിരിച്ചുവരവ്; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ ആദ്യ വിജയം കുറിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. കളിയുടെ 27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ആതിഥേയരായ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. മൈതാനത്തെ തർക്കത്തിനിടെ കൈവീശിയതിനാണ് സാഞ്ചസിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. പത്തുപേരുമായി ചുരുങ്ങിയ ബെംഗളൂരുവിനെതിരെ ആദ്യ പകുതിയുടെ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് കളിയിൽ പിടിമുറുക്കി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മകമായ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 60-ാം മിനിറ്റിൽ എബിദാസ് യേശുദാസിന്റെ പാസിൽ നിന്നും വിക്ടർ ബെർട്ടോമിയു സമനില ഗോൾ നേടി. പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. സമനിലയായതോടെ ആത്മവിശ്വാസം വർദ്ധിച്ച ബ്ലാസ്റ്റേഴ്‌സ് വിജയഗോളിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. 78-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ഫ്രാൻസിസ്കോ അബാലോ (ഫ്രാഞ്ചു) ടീമിന്റെ വിജയഗോൾ കണ്ടെത്തി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് കയറി പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ തകർപ്പൻ സേവുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. പുതുതായി ടീമിലെത്തിയ താരങ്ങളുടെയും അരങ്ങേറ്റക്കാരുടെയും സാന്നിധ്യം ടീമിന് വലിയ ഊർജ്ജമാണ് നൽകിയത്. ചരിത്രപരമായി വലിയ വെല്ലുവിളികൾ നേരിട്ടിട്ടുള്ള ബെംഗളൂരുവിലെ മൈതാനത്ത് നേടിയ ഈ വിജയം ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. വരും മത്സരങ്ങളിൽ ഈ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം...

Read More