Author: Editorial Team

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി. ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്‍റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം...

Read More

മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തുന്നു, ആരോഗ്യ കേരളം മോര്‍ച്ചറിയില്‍, റേഷന്‍ തരുന്നത് ഔദാര്യമല്ല: വി.ഡി സതീശന്‍

കൊച്ചി: ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാരും മുഖ്യമന്ത്രിയും കള്ളപ്രചാരണം നടത്തുകയാണെന്ന് വി.ഡി സീശന്‍. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. റേഷന്‍ കൊടുക്കുന്നത് ഔദാര്യമല്ല. ആരോഗ്യ കേരളം മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടുമെന്ന് വി.ഡി സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. 38000 കോടി രൂപയാണ് ചിലവാക്കിയത്. അതില്‍ 30000 കോടി നികുതി വരുമാനത്തില്‍ നിന്നും എടുത്തതാണ്. ബാക്കി 8000 കോടി രൂപ കടം എടുത്തതാണ്. 10 വര്‍ഷത്തേക്ക് അന്നം കൊടുക്കുമെന്ന് പറഞ്ഞു. റേഷന്‍ കൊടുത്തതാണ്. ഏതെങ്കിലും സര്‍ക്കാര്‍ കേരളത്തില്‍ റേഷന്‍ മുടക്കിയിട്ടുണ്ടോ. ഇവര് പറയുന്നത് കേട്ടാല്‍ പത്തു വര്‍ഷമായിട്ട് റേഷന്‍ മുടങ്ങാത്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നു തോന്നും. കോണ്‍ഗ്രസ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി റേഷന്‍ നടപ്പാക്കിയത്. അച്ചുതാനന്ദന്‍ ഭരിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും എ.കെ. ആന്‍റണി ഭരിച്ചപ്പോഴും ഒന്നും റേഷന്‍ മുടങ്ങിയിട്ടില്ല. പുതിയ അവകാശ വാദമാണ്. ഫ്‌ളക്‌സില്‍ എഴുതി വച്ചിരിക്കുകയാണ് അന്നം തന്നുവെന്ന്. ഇവരുടെ ഔദ്യോര്യമാണോ അത്. തിരുവനന്തപുരത്ത് ബന്ധുക്കള്‍ പരാതി പറയുകയാണ്. അവിടെ തീപിടിത്തം ഉണ്ടായതിന്‍റെ ഭാഗമായാണ് അഞ്ച് പേര്‍ മരിച്ചതെന്ന്. ഗൗരവകരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണ്. വെന്‍റിലേറ്ററില്‍ അല്ല മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാ രംഗത്തും തികഞ്ഞ പരാജയമാണ്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടും. മിഷന്‍ 26 ഞങ്ങള്‍ ഒരു വര്‍ഷം മുമ്പേ ആരംഭിച്ചതാണ്. അത് വളരെ ഫലപ്രദമാണ്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന വാശിയോടെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ കൂടെയുണ്ടാവും. സര്‍ക്കാരിന്‍റെ ദുര്‍ഭരണം ജന ജീവിതത്തെ എത്ര ദോഷകരമായി ബാധിച്ചുവെന്നാണ് ചര്‍ച്ച. 12 മാസക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കറ്റമുണ്ടായത് കേരളത്തിലാണ്. വിലക്കയറ്റം കുറയ്ക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നടപടി എടുത്തു. ജനങ്ങളെ പൊറുതിമുട്ടുകയാണ്. സപ്ലൈക്കോ തകര്‍ന്നു. സപ്ലൈക്കോയ്ക്ക് മാർകറ്റില്‍ ഇടപെടാന്‍ കഴിയുന്നില്ല. കോടികളാണ് കൊടുക്കാനുള്ളത്. സര്‍ക്കാര്‍ നിസംഗരാണ്. പ്രചാരണം മാത്രമേയുള്ളു. ഞാനും നിങ്ങളും നികുതി അടയ്ക്കുന്ന കോടാനുകോടി പണത്തില്‍ നിന്നും പ്രചാരണങ്ങള്‍ നടത്തുന്നു. കള്ള പ്രചാരണങ്ങളാണ് നടത്തുന്നത് എന്ന് വി.ഡി സതീശന്‍...

Read More

ശിരസ് കുനിക്കേണ്ട സന്ദര്‍ഭമില്ല, ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചു; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പി. രാജീവ്

കൊച്ചി: കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് മന്ത്രി കൂടിയായ പി. രാജീവ് എറണാകുളം കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജനങ്ങള്‍ക്കു നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പും ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പരമാവധി പരിമിതിക്ക് അകത്തു നിന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളും പ്രയോഗികമായി, പലതിനും തുടക്കം കുറിക്കാന്‍ കഴിഞ്ഞു. വലിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. തുടര്‍ നടപടികളിലേക്ക് പോവുകയാണ്. ജനങ്ങളോട് പറഞ്ഞ വാക്കുണ്ട്, നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷമല്ല, എത്ര കാലം കഴിഞ്ഞാലും ഇങ്ങനെയൊരാളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞല്ലോ എന്ന് ആലോചിച്ച് ശിരസ് കുനിക്കേണ്ട ഒരു സന്ദര്‍ഭവും എന്‍റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കിയിരുന്നു. അത് പൂര്‍ണമായും പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷം പ്രതിനിധിയായി പ്രവര്‍ത്തിച്ചു എന്ന് പി. രാജീവ് പറഞ്ഞു. കളമശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.ഇ അബ്ദുല്‍ ഗഫൂര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക...

Read More

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുന്നു. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രംഗത്തെത്തുന്നത്. ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരിഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു. ഷമ മുഹമ്മദിന്റെയും തരൂരിന്റെയും പ്രതികരണം ആയുധമാക്കുകയാണ് ബിജെപി. കോൺഗ്രസിന്റെ വനിതാ സംവരണ നയം ഗാന്ധി കുടുംബത്തിലും കൂട്ടാളികളിലും മാത്രം ഒതുങ്ങിയതാണെന്നും, ഇവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ദീർഘകാലം രാജ്യത്ത് വനിതകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ബിജെപി വിമർശിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച പട്ടികയില് 9 പേരാണ് സ്ത്രീകൾ. സിപിഎം പത്തും ബിജെപി 13 ഉം വനിതകൾക്കാണ് സീറ്റ് നൽകിയത്. അടുത്ത വർഷം ആദ്യം മുതൽ വനിത സംവരണം നടപ്പാക്കാനുള്ള ബില്ല് തിങ്കളാഴ്ച പാർലമെൻറ് പരിഗണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിഷയം...

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാല്‍ ആരോപണം നിഷേധിക്കുയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതര്‍...

Read More