Author: Editorial Team

മുഖ്യമന്ത്രി നിർണയത്തിൽ സസ്പെൻസ് നീളുന്നു, നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, സമവായ ചർച്ചകൾക്കായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശാലമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുൻ പിസിസി അധ്യക്ഷന്മാരോടും മുതിർന്ന നേതാക്കളോടുമാണ് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദേശിച്ചത്. ഇവർ ഇന്ന് രാത്രി തന്നെ പുറപ്പെടും.  എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഗാന്ധി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഘടകകക്ഷി നേതാക്കളുമായി അദ്ദേഹം വീണ്ടും ഫോണിൽ സംസാരിച്ചേക്കും. ഹൈക്കമാൻഡ് തലപ്പത്തുള്ള കെ.സി. വേണുഗോപാൽ തന്നെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാനാണ് നിലവിൽ കൂടുതൽ സാധ്യത. അദ്ദേഹത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി മാനിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. നേതാക്കളുടെ അഭിപ്രായത്തെ മാനിച്ച് തീരുമാനം മാറുമോയെന്നും വരും ദിവസങ്ങളിൽ അറിയാം. ‌അനുനയ നീക്കങ്ങളുടെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് ഹൈക്കമാൻഡിന് താല്പര്യമില്ല. ഒരാളെ മാത്രം മുഖ്യമന്ത്രിയായി നിശ്ചയിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടായേക്കും. ‌തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗം വിളിച്ച് അവിടെ വെച്ച് പ്രഖ്യാപനം നടത്തുകയോ ഖാർഗെയോ രാഹുൽ ഗാന്ധിയോ എഐസിസി ആസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയോ ചെയ്യാനാണ്...

Read More

തമിഴ്‌നാട് സ്പീക്കർ തെരഞ്ഞെടുപ്പ്; ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തെരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് ടിവികെ ലക്ഷ്യമിടുന്നത്. 1980 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തിയത്. പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ നിർണായക നീക്കം. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ...

Read More

ലൈംഗികാതിക്രമ കേസ്: എളമക്കര ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

കൊച്ചി: പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ എളമക്കര പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാന്‍ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലും യുവ ഡോക്ടറില്‍ നിന്നും പണം തട്ടിയ കേസിലുമാണ് എസ്‌ഐ അറസ്റ്റിലായത്. പരാതി നല്‍കിയ യുവതിയെ ലൈംഗികാവശ്യത്തിനായി സമീപിക്കുകയും സഹകരിച്ചില്ലെങ്കില്‍ ലഹരി കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ലഹരി കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഒരു യുവ ഡോക്ടറെയും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം മുജീബ് റഹ്മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു...

Read More

കാമറ ഉള്ളത് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കണമെന്നേ കരുതിയുള്ളു; സിപിഎം നേതാവിന്‍റെ ശബ്ദരേഖ പുറത്ത്

തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച സിപിഎം പ്രാദേശിക നേതാവിന്‍റെ ശബ്ദരേഖ പുറത്ത്. കാമറ ഉള്ളത് താൻ അറിഞ്ഞിരുന്നില്ലെന്നും കോൺഗ്രസിൽ വിപ്ലവമുണ്ടാക്കാനാണ് കെ.സി അനുകൂല ബോർഡ് വെച്ചതെന്നും സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്. ഇയാൾ ബോർഡ് തലയിലേറ്റി കൊണ്ടുപോയി സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി എന്നാണ് വിചാരിച്ചത്. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. അവിടെയുള്ള കാമറ ആദ്യം കംപ്ലൈന്‍റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വച്ചത്’ -മുഹമ്മദ് സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. “എല്ലാവർക്കും നമസ്കാരം. ഞാൻ ഒരുപാട് മെസേജുകൾ കണ്ടു. ഒന്ന് രണ്ട് സ്ഥലത്ത് പോയിട്ട് വീട്ടിൽ വരുമ്പോൾ വാടാനപ്പള്ളിക്കാരുടെയും മറ്റുള്ള ആൾക്കാരുടെയും ഒക്കെ മെസ്സേജ് കണ്ടു. എന്‍റെ പ്രസ്ഥാനത്തിനോട് ഏറ്റവും കൂടുതൽ എതിരുള്ള ഒരു പാർട്ടിയുടെ ആൾക്കാരുടെ ബോർഡാണ് ഞാൻ വച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ. ഈ ഗ്രൂപ്പിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം. വാടാനപ്പള്ളിയിൽ പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർഥിയെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. വാടാനപ്പള്ളി നേതാക്കന്മാർക്കെതിരെ നിരന്തരം പോസ്റ്റ് ഇടുന്ന ആൾക്കാരും ഉണ്ട്. ഞാൻ അത്ര തരംതാണ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. നമ്മൾക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെ കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. കാരണം ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. ആദ്യം അവിടെ കാമറ കംപ്ലൈന്‍റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്. മനസിലായോ? നമ്മുടെ ഒരുപാട് ചർച്ചകളൊക്കെ ഞാൻ കണ്ടു, കേട്ടു. നമ്മുടെ സ്വന്തം പാർട്ടിക്കാരെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരുടെ ചർച്ചയും കേട്ടു. ഒരുപാട് നല്ല ആൾക്കാരുടെ ചർച്ചയും കേട്ടു. ഞാൻ ഇതിൽ ഒരു വിശദീകരണം തരാൻ വേണ്ടിയിട്ടാണ് ഈ സംസാരിച്ചത്. ഓക്കേ. ഇനി ഇതിൽ ഒരുപാട് ചൊറിയാൻ നിൽക്കണ്ട. ആർക്കെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ നേരിട്ട് വാ..’ -ശബ്ദ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11 നാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കെ.സി നയിക്കട്ടെ എന്നായിരുന്നു ബോർഡിലുള്ളത്. സേവ് കോൺഗ്രസ് എന്നും...

Read More

ആളിപ്പടർന്ന് എണ്ണവില; തീയിട്ടത് ട്രംപിൻ്റെ ആ പ്രസ്താവന!

അമേരിക്കയും ഇറാനും തമ്മിൽ കാര്യങ്ങൾ ശരിയാകുന്നില്ല, അതിന്റെ ഏറ്റവും വലിയ ആഘാതം ലോകം അനുഭവിക്കുകയാണ്. വീണ്ടും, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന നിർദ്ദേശം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു, ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നു. ഇതിനെത്തുടർന്ന്, ക്രൂഡ് ഓയിൽ വില പെട്ടെന്ന് കുതിച്ചുയർന്നു, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം ഉയർന്നു. ക്രൂഡ് ഓയിൽ വിലയിലെ ഈ കുതിച്ചുചാട്ടം വീണ്ടും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലെ ഇടിവിന്റെ രൂപത്തിൽ അതിന്റെ ആഘാതം കാണപ്പെടുന്നു. യുഎസ്-ഇറാൻ സമാധാന നിർദ്ദേശം പരാജയപ്പെട്ടു!മധ്യപൗരസ്ത്യ യുദ്ധം മൂലമുണ്ടായ ആഗോള സംഘർഷങ്ങൾക്ക് അയവ് വരുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നില്ല. വീണ്ടും, യുഎസും ഇറാനും സമാധാന നിർദ്ദേശത്തിൽ സമവായത്തിലെത്താൻ പരാജയപ്പെട്ടു, ഇത് അസംസ്കൃത എണ്ണ വിലയെ നേരിട്ട്...

Read More