Author: Editorial Team

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; നാസിക്കിൽ നിന്നുള്ള ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

നീറ്റ് പരീക്ഷ ക്രമക്കേടിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു.നാസിക്കിൽ നിന്നുള്ള ഒരു വിദ്യാർഥി കൂടി അറസ്റ്റിലായി. ടെലഗ്രാമിൽ നിന്ന് ചോർന്ന ചോദ്യപേപ്പറിന് വേണ്ടി 10 ലക്ഷം രൂപ നൽകിയാണ് ഇയാൾ നൽകിയത്. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. ഈ മാസം ഒന്നിന് രാജസ്ഥാൻ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട്...

Read More

മുങ്ങിത്താഴുന്ന എട്ട് വയസുകാരനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി 11കാരന്‍; സിപിഐര്‍ നല്‍കാനും മറന്നില്ല; നാടിന്റെ ഹീറോയായി അമല്‍ഷാന്‍

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍. പുന്നപ്പുഴയില്‍ മുങ്ങിതാഴുകയായിരുന്ന ഷെബിന്‍ഷാനെയാണ് അമല്‍ഷാന്‍ എന്ന പതിനൊന്നുകാരന്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. സി.പി.ആര്‍ നല്‍കാനും കൊച്ചു മിടുക്കന്‍ മറന്നില്ല മലപ്പുറം വഴിക്കടവിലാണ് ഷെബിന്‍ഷാനിന്റെയും അമല്‍ഷാനിന്റെയും വീട്. വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും മറ്റു ബന്ധുകളോടും ഒപ്പമാണ് ഇരുവരും പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിലെത്തിയത്.നീന്തി കുളിക്കുന്നതിനിടെ ഷെബിന്‍ഷാന്‍ കയത്തില്‍ അകപ്പെട്ടു.ഷെബിന്‍ഷാന്‍ മുങ്ങി താഴുന്നത് കണ്ട് അമല്‍ഷാന്റെ വല്ല്യൂപ്പ അബൂബക്കര്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ അബൂബക്കര്‍ ചുഴിയില്‍ അകപ്പെട്ടു. ഇതോടെ അമല്‍ഷാന്‍ പുഴയിലേക്ക് ചാടി. ധീരത കൈവിടാതെ കൂട്ടുകാരനെ അതിസാഹസികമായി കരയിലെത്തിച്ചു. എങ്ങനെ സി.പി.ആര്‍ നല്‍കാം എന്ന അഞ്ചാം ക്ലാസിലെ പാഠഭാഗവും അമല്‍ഷാന് സഹായമായി. ജലസേചനത്തിനായുള്ള പമ്പ് ഹൗസ് സ്ഥാപിച്ച ഇവിടെ രണ്ടാള്‍ താഴ്ച്ചയില്‍...

Read More

ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു

കാസർഗോഡ് പടുപ്പിൽ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തട്ടുമ്മൽ സ്വദേശികളായ ഗോപാലൻ – രുഗ്മിണി ദമ്പതികളുടെ വീടിനാണ് മിന്നലേറ്റ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വീടിനുള്ളിലെ മുഴുവൻ ഇലക്ട്രിക് വയറിങ്ങും കത്തിക്കരിഞ്ഞു. ബൾബുകൾ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡുകൾ തെറിച്ചുപോയ നിലയിലാണ്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗത്തെ ഓടുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾ മരിച്ചു. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ഏഴ് വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ പൊതുദർശനം നാളെ...

Read More

അമ്മയിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയെന്നും അമ്മ ജോയിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അന്‍സിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പൊലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റ്ി യോഗം വിലയിരുത്തിയതായി ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി റദാക്കിയത്. കൂടാതെ ട്രഷറര്‍ ഉണ്ണിശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ...

Read More

ജനവികാരമുള്‍പ്പടെ പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്,തീരുമാനം നേതൃത്വം അറിയിക്കും: വി എം സുധീരന്‍

മുഖ്യമന്ത്രി ചര്‍ച്ചയില്‍ തന്റെ അഭിപ്രായങ്ങളും കേരളത്തിലെ സാഹചര്യങ്ങളും ഹൈക്കമാന്‍ഡിനോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനവികാരം ഉള്‍പ്പെടെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചകളും സ്ഥിതിഗതികളും രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഹൃദ്യമായിരുന്നുവെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതെല്ലാം വളരെ താത്പര്യത്തോടെ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചു. പറയാന്‍ ഉദ്ദേശിച്ചതെല്ലാം പറയാനായി എന്നത് തനിക്ക് സംതൃപ്തി നല്‍കുന്നുവെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞെന്നാണ് വിവരം. ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട്...

Read More