Author: Editorial Team

 മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

കാസർകോ‍ഡ് മഞ്ചേശ്വരം തുമിനാട്ടിൽ 18കാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. മറിയത്തിന്റെ ശരീരത്തിൽ ഒന്നിലധികം തവണ വെട്ടേറ്റു. രക്തത്തിൽ കുളിച്ച പെൺകുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.  അതേസമയം പ്രതി മയക്കുമരുന്നിന് അടിമയെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനകത്ത് വെച്ചാണ് ജുമൈലയെ...

Read More

 കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം

2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ ഭരണകക്ഷിയായ സി.പി.ഐ.എം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 3-ന്) സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകളിലും കരിങ്കൊടി ഉയർത്തുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രത്തിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം നിലവിലില്ലാത്ത രീതിയിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി. ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളം സമർപ്പിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് (AIIMS) ഇത്തവണയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യരംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന കേരളത്തോട് കേന്ദ്രം കാണിക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നും പാർട്ടി ആരോപിച്ചു. റെയിൽവേയും തുറമുഖവും അവഗണിക്കപ്പെട്ടു രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളിൽ നിന്നും കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. ജനസാന്ദ്രതയേറിയ കേരളത്തിന് ആധുനിക റെയിൽവേ സംവിധാനങ്ങൾ അനിവാര്യമാണെന്ന യാഥാർത്ഥ്യം കേന്ദ്രം വിസ്മരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി പ്രത്യേക പാക്കേജുകളൊന്നും അനുവദിച്ചില്ല. ആയുർവേദത്തിൻ്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കേരളത്തിന് ‘ആയുർവേദ എയിംസ്’ അനുവദിക്കാത്തതും വലിയ തിരിച്ചടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യൂണിവേഴ്സിറ്റികളും ടൗൺഷിപ്പുകളും പ്രഖ്യാപിച്ചപ്പോഴും കേരളത്തിന്റെ പേര് എവിടെയും പരാമർശിച്ചില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. റബ്ബർ കർഷകരെയും പ്രവാസികളെയും മറന്നു കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന റബ്ബർ കർഷകർ പ്രതീക്ഷയോടെ കാത്തിരുന്ന റബ്ബർ വില സ്ഥിരതാ ഫണ്ടിനായി ബജറ്റിൽ തുക വകയിരുത്തിയില്ല. ഇത് കർഷകരോടുള്ള വെല്ലുവിളിയാണ്. കൂടാതെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികളൊന്നും ബജറ്റിലില്ല. പാവപ്പെട്ടവരെയും സാധാരണക്കാരെയും പൂർണ്ണമായും മറന്ന ബജറ്റ് കോർപ്പറേറ്റുകളെ സഹായിക്കാനാണ് മുൻഗണന നൽകുന്നത്. വൻകിട കമ്പനികളുടെ നികുതി ഭാരം കുറയ്ക്കുന്ന കേന്ദ്ര നയം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും സി.പി.ഐ.എം...

Read More

മറുനാടൻ ബസുകൾ മുഖം മിനുക്കി ഓടുന്നതിന് വിലക്ക്; പണികിട്ടിയത് ഇരുന്നൂറോളം ബസുകൾക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി തീർന്ന ബസുകൾ പുതുക്കിപണുത് കേരളത്തിൽ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഇരുന്നൂറോളം ബസുകൾ ഷെഡിൽ കയറ്റിയിടേണ്ട അവസ്ഥയാണ്. ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റാറാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു. ഇതിനാണിപ്പോൾ ഗതാഗതവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ കാലാവധി തീർന്ന ബസുകൾ പത്തുലക്ഷം രൂപ മുതൽ ലഭിക്കും. പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്ന് അധികൃതർ...

Read More

തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷം; ചുമതലകൾ ഒഴിഞ്ഞ് അണ്ണാമലൈ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് സൂചന. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. അച്ഛന്‍റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈ ചുമതലകളിൽ നിന്ന് ഒഴിഞ്ഞത്. എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് അണ്ണാമലൈ ചുമതലകൾ ഒഴിഞ്ഞതെന്നാണ് അനൗദ്യോഗിക വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ പാർട്ടിയുടെ ചാർജ് അണ്ണാമലൈയ്ക്കായിരുന്നു. രാഷ്ട്രീയത്തിൽ ഒരിടവേള എടുത്തിരുന്ന മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ സമീപകാലത്താണ് വീണ്ടും സജീവമായത്. അണ്ണാമലൈ പാർട്ടി വിടുമെന്നും റിപ്പോർട്ടുകളുണ്ട്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ സംസ്ഥാനത്തെ അണ്ണാമലൈ ഒഴിച്ചുള്ള ബിജെപി നേതാക്കൾക്ക് എതിർപ്പില്ല. ഇതാണ് ഭിന്നതയിലേയ്ക്ക് നയിച്ചതെന്നാണ്...

Read More

സ്വർണക്കൊള്ളയിൽ കത്തി തലസ്ഥാനം; അകത്തും പുറത്തും സമരം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു. നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്‍റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു...

Read More