Author: Editorial Team

ബസ് സ്റ്റാൻഡിൽ പീഡനശ്രമവും മർദനവും: ഒളിവിൽ പോയ രണ്ടാം പ്രതിയും അറസ്റ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ. കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്‍റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ്...

Read More

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്

കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണം ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ...

Read More

മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് മകന്‍; കേസെടുത്ത് പോലീസ്

കൊച്ചി: വല്ലാര്‍പാടത്ത് ജൂതനടപ്പില്‍ അച്ഛനെ അതിക്രൂരമായി മര്‍ദിച്ച മകനെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു. ജൂതനടപ്പ് സ്വദേശിയായ പുരുഷനാണ് (68) മര്‍ദനമേറ്റത്. മകന്‍ പ്രവീണിന് (42) എതിരെയാണ് പോലീസ് കേസ് എടുത്തത്. ‌ പോലീസ് കേസ് എടുത്തതോടെ പ്രവീണ്‍ ഒളിവില്‍ പോയി. ഞായറാഴ്ച പുരുഷനെ തല്ലുന്ന പ്രവീണിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. ക്രൂരമായി മര്‍ദനമേറ്റ പുരുഷന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരനാണ് പുരുഷന്‍. പിതാവിനെ മര്‍ദിച്ച കേസില്‍ പ്രവീണിനെതിരെ മുമ്പും മുളവുകാട് പോലീസ് കേസ് എടുത്തിരുന്നു. അറസ്റ്റിലായ പ്രവീണിനെ പിതാവ് തന്നെയായിരുന്നു ജാമ്യത്തില്‍ ഇറക്കിയത്. പ്രവീണിനെതിരെ ആറോളം കേസുകള്‍...

Read More

സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിക്കുന്ന വിജയ്, പക്ഷെ അത് ശരിക്കും ദളപതി വിജയ് അല്ല, പ്രചാരണത്തിൽ വിപ്ലവം തീർത്ത് ഹോളോഗ്രാഫിക് സാങ്കേതികവിദ്യ

ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നടന്ന ഒരു റോഡ് ഷോയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ വിജയ് ശരിക്കും ഉണ്ടെന്ന തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ ഉപയോഗം. വിജയ്‍യുടെ ശബ്ദം കൃത്യമായി എഐ വഴി പുനർനിർമ്മിച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. റോഡ് ഷോയിൽ വിജയ് നേരിട്ട് പങ്കെടുക്കാതെ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഈ വിഷ്വൽ ടെക്നോളജിക്ക് സാധിച്ചു. നേരത്തെ ടിവികെ സ്ഥാനാർത്ഥികൾ വിജയ്‍യുടെ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഹോളോഗ്രാഫിക് വീഡിയോ ഒരു യഥാർത്ഥ ‘വർക്ക് ഓഫ് ആർട്ട്’ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പൊതുവേദിയിൽ ഇത്തരത്തിൽ എഐ സാങ്കേതികവിദ്യ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാകാം. തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ടിവികെ അംഗങ്ങളുടെ ഈ പുതിയ പരീക്ഷണം രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും പുതിയ പാഠങ്ങൾ നൽകുകയാണ്. തെരഞ്ഞെടുപ്പ് ഗോദയെ വിനോദവും സാങ്കേതികവിദ്യയും ചേർത്തുവെച്ച് എങ്ങനെ ആകർഷകമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദളപതിയുടെ...

Read More

ആരോഗ‍്യ വിചാരം

മൈഗ്രേൻ-11കടുത്ത ഗന്ധം മുതൽ അമിത വ്യായാമം വരെ മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം മൈഗ്രേൻ ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്‍റ് തെറാപ്പി പരിലീശിക്കുക. അമിത വ്യായാമം കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു. കടുത്ത ഗന്ധം അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്‍റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു. കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.ചില മരുന്നുകൾ ചിലരിൽ… പല ഗുളികകളും മൈഗ്രേനുണ്ടാക്കുന്നു. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം. ഏതു മരുന്ന് കഴിക്കുന്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.വിവരങ്ങൾ:ഡോ. ശുഭ ജോർജ് തയ്യിൽMBBS, MIHS, MNHF(USA),ഹെഡ് എയ്ക് സ്പെഷലിസ്റ്റ്,...

Read More