Author: Editorial Team

ഇറാന് ആയുധ സഹായം നൽകിയാൽ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ‘അമ്പരപ്പിക്കുന്ന’ പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസിലെ മരിയ ബാർട്ടിറോമോയുമായുള്ള അഭിമുഖത്തിനിടെ, ഇറാനെ പിന്തുണയ്ക്കുകയും സൈനിക ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്താൽ 50 ശതമാനം തീരുവ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ‘അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്’. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു. ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണെന്നും ട്രംപ്...

Read More

 ക്ലൗഡ് ബാക്കപ്പ് വേണ്ട! ഫോണ്‍ സ്‌റ്റോറേജിന് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

ഫോൺ സ്റ്റോറേജിനെക്കുറിച്ച് പലരും പലപ്പോഴും ആശങ്കാകുലരാണ്. ഇന്നത്തെ ജീവിതശൈലിയിൽ, ഫോട്ടോകൾ എടുക്കുന്നതും വീഡിയോകൾ എടുക്കുന്നതും ഒഴിവാക്കാൻ കഴിയില്ല. ഒരു ഫോണിൽ ഫോട്ടോകളും വീഡിയോകളും നിറയുമ്പോൾ, അത് “സ്റ്റോറേജ് ഫുൾ” അല്ലെങ്കിൽ “സ്റ്റോറേജ് ലോ” അലേർട്ടുകൾ പ്രദർശിപ്പിക്കാൻ തുടങ്ങും. കൂടാതെ, ഫോണിന്റെ വേഗത കുറയുകയും മൾട്ടിടാസ്കിംഗ് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാനുള്ള ഒരു മാർഗം നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്ലൗഡ് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക എന്നതാണ്.  ക്ലൗഡ് ബാക്കപ്പിന് ഒരു പോരായ്മ കൂടിയുണ്ട്. ഇത് പരിമിതമായ അളവിലുള്ള ഡാറ്റ ബാക്കപ്പ് മാത്രമേ അനുവദിക്കൂ. അതിനാൽ, ഗൂഗിൾ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. നിലവിൽ ബീറ്റയിലാണെന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും ആണ് പുറത്തുവരുന്ന വിവരം. ഈ ഫീച്ചർ നിങ്ങളുടെ ഫോണിന്റെ ഡാറ്റ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലുള്ള നിങ്ങളുടെ മറ്റ് ഡിവൈസുകളിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യും. എന്താണ് ഈ ഫീച്ചർ ഈ ഫീച്ചറിനെ ഓട്ടോമാറ്റിക് ബാക്കപ്പ് എന്ന് വിളിക്കുന്നു, ഇത് നിങ്ങൾക്ക് ക്വിക്ക് ഷെയർ ക്രമീകരണങ്ങളിൽ കാണാം. ഈ സവിശേഷത നിങ്ങളുടെ ഫോൺ ഡാറ്റ ബാക്കപ്പ് ചെയ്യും, പക്ഷേ നിങ്ങളുടെ വീട്ടിലെ ഒരു ലോക്കൽ ഉപകരണത്തിലേക്കാണെന്ന് മാത്രം. സാധാരണ ബാക്കപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സവിശേഷത നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്ലൗഡിന് പകരം നിങ്ങളുടെ ലാപ്‌ടോപ്പിലേക്കോ പിസിയിലേക്കോ ബാക്കപ്പ് ചെയ്യും. ഇത് നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക മാത്രമല്ല, നിങ്ങളുടെ ലോക്കൽ ഡിവൈസിലേക്ക്  പകർത്തുകയും ചെയ്യും. ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ക്വിക്ക് ഷെയർ ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ഈ ഫീച്ചർ കണ്ടെത്താനാകും. ഇത് എല്ലായ്പ്പോഴും ഓണോ ഓഫോ ആയിരിക്കില്ല. നിങ്ങൾക്ക് അതിന്മേൽ നിയന്ത്രണമുണ്ട്. ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഇത് ഓണോ ഓഫോ ആക്കാം. പകരമായി, നിങ്ങൾക്ക് എപ്പോൾ ബാക്കപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും, “ഇപ്പോൾ ബാക്കപ്പ് ചെയ്യുക” ക്ലിക്ക് ചെയ്യുക, ഡാറ്റ ബാക്കപ്പ് ആരംഭിക്കും. ഈ ഫീച്ചറിന്റെ പ്രത്യേകതയിത്… നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഒരിടത്ത് മാത്രമല്ല, നിങ്ങളുടെ ഫോണിലും, ക്ലൗഡിലും, നിങ്ങളുടെ പ്രാദേശിക ഉപകരണത്തിലും മൂന്നിടത്ത് ലഭ്യമാക്കുന്നതിനാൽ ഈ Google സവിശേഷത പ്രത്യേകിച്ചും പ്രധാനമാണ്. നിങ്ങളുടെ ഡാറ്റ ഒരു സ്ഥലത്ത് നിന്ന് ഇല്ലാതാക്കിയാൽ, അത് രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനത്ത് തുടരും. ഈ രീതിയിൽ ബാക്കപ്പ് എടുക്കുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗിക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പകരം, ഇത് സിസ്റ്റവും ഫോണിന്റെ ബിൽറ്റ്-ഇൻ ക്വിക്ക് ഷെയർ സവിശേഷതയും ഉപയോഗിക്കുന്നു, ഇത് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ...

Read More

കേരളത്തിൽ ഇടിയോട് കൂടിയ മഴ തുടരും; ഇന്ന് 11 ജില്ലകളിൽ ഗ്രീൻ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (13/04/2026) നാളെയും (14/04/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇതിൻ്റെ അടിസ്ഥാനത്തിൽ  ഇന്ന് 11 ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്.  24 മണിക്കൂറിൽ 15.6 മില്ലീമീറ്റർ  മുതൽ 64.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (13/04/2026) മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More

നോയിഡയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരം അക്രമാസക്തമായി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിനി ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു. ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധനവ് വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം. തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ...

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതാ പോളിംഗ് 80% കടന്നു

തിരുവനന്തപുരം : സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വനിതാ പോളിംഗ് 80 % കടന്നു. കേരളത്തിലെ മൊത്തം സ്ത്രീ വോട്ടർമാർ 1,39 , 21,868 ആണ് . പുരുഷന്മാർ 1, 32, 20, 811 ആണ്. ചുരുക്കത്തിൽ പുരുഷന്മാരെക്കാൾ 6% സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തു . പോളിംഗ് ദിവസം തന്നെ സ്ത്രീകളുടെ അമ്പരപ്പിക്കുന്ന ഈ പ്രാതിനിധ്യവും നീണ്ട ക്യൂവും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സ്ത്രീകൾക്ക് മാത്രമുള്ള ബൂത്തുകളിലും വൻ ക്യൂവായിരുന്നു. പല ജില്ലകളുടെയും കണക്കെടുത്താൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകൾ മുന്നിൽ എത്തി . എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം പോലുള്ള ജില്ലകളിൽ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ വോട്ട് ചെയ്തത്. മാത്രമല്ല വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ 2021 ൽ നമുക്ക് 12 വനിതാ എംഎൽഎമാരേ ഉണ്ടായിരുന്നു.തദ്ദേശ സ്വയംഭരണത്തിൽ സ്ഥിതി ഇതല്ല. അവിടെ സ്ത്രീ സംവരണം ഏറെക്കുറെ പാലിക്കപ്പെടുന്നതിനാൽ വനിതാ പ്രസിഡന്‍റ്മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇത്തവണ സിപിഎം 12 ഇടത്തും സിപിഐ അഞ്ചിടത്തും കോൺഗ്രസ് ഒമ്പതിടത്തും മുസ്‌ലിം ലീഗ് രണ്ടിടത്തും ബിജെപി 14 ഇടത്തുമാണ് വനിതകളെ മത്സരിപ്പിച്ചത്. സ്ത്രീകളുടെ കടന്നുവരവ് അധികാരം കൂടുംതോറും സ്ത്രീ പ്രാതിനിധ്യം കുറയും എന്നാണ് പൊതുവേ ജനാധിപത്യത്തിൽ കരുതുന്നത്. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് കൂടുതൽ അധികാരം കിട്ടുമ്പോൾ അവിടെ അധികാരത്തിന്‍റെ ശക്തി കുറവാണല്ലോ . എന്നാൽ സമീപകാലത്തായി സമൂഹത്തിലെ സ്ത്രീശാക്തീകരണ പ്രവണതകളും കുടുംബശ്രീ പോലുള്ള പദ്ധതികളുടെ വിജയവും സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനവും സ്ത്രീകളെ കൂടുതൽ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പോലുള്ളവ എത്രമാത്രം സ്വാധീനിക്കുമെന്ന് പറയുക വയ്യ. ഗ്യാസ് സബ്സിഡി പോലുള്ള സാമ്പത്തിക നയങ്ങളും കുടുംബ, പെൻഷൻ പോലുള്ള വാഗ്ദാനങ്ങളും സ്ത്രീ വേട്ടർന്മാരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. എന്നാൽ പുതിയ തലമുറയിലെ വോട്ടർമാരെ ബൂത്തിലേക്കടുപ്പിച്ചത് സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് പ്രധാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണം കഴിഞ്ഞപ്പോൾ തങ്ങളുടെ വോട്ടുകൾ നഷ്ടമായോ എന്ന പേടിയും സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്യാൻ എത്തിയത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പ്രവചിക്കുക വയ്യ. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല പോലുള്ള വിഷയം സ്ത്രീ വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചിരുന്നു. ഇത്തവണ അങ്ങനെ പറയുക സാധ്യമല്ല. ഇനി പാർലമെന്‍റ് പാസാക്കാൻ പോകുന്ന നാരീ ശക്തി വന്ദൻ നിയമങ്ങൾ പോലുള്ള വനിതാ സംവരണ നിയമങ്ങൾ കൂടി വന്നാൽ സ്ത്രീ സാന്നിധ്യം കൂടുതൽ ശക്തമാകും. സമീപകാലത്ത് കേരള സമൂഹത്തിൽ സ്ത്രീകൾ നടത്തിയ ശാക്തീകരണവും മുന്നേറ്റവും വലിയൊരു വിപ്ലവത്തിലേക്ക് ആണ് നാടിനെ നയിക്കുക എന്നതിന്‍റെ കാഹളമാണീ...

Read More