Author: Editorial Team

പോലീസ് വീട്ടിൽ ഒളിച്ചിരുന്നത്‌ ആറു മണിക്കൂർ ! കേരളത്തിലേക്ക് ലഹരിക്കടത്ത്; നൈജീരിയൻ സ്വദേശിയെ കുടുക്കിയത് അതിസാഹസികമായി

കൊച്ചി: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിലെ മുഖ്യകണ്ണിയായ നീഗ്രോ വംശജനും നൈജീരിയൻ പൗരനുമായ ഒക്കാഫോർ എസേ ഇമ്മാനുവേൽ(36) പാലാരിവട്ടം പോലീസ് കീഴടക്കിയത് അതിസാഹസികമായി. ബംഗളൂരിൽ താമസിച്ച് മയക്കുമരുന്നു കച്ചവടത്തിന് നേതൃത്വം വഹിക്കുകയായിരുന്ന ഇയാൾ കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതിനെ തുടർന്ന് മൊബൈൽ ഓഫ് ചെയ്ത് താമസവും മാറ്റി കഴിയുകയായിരുന്നു. സൈബർസെല്ലിന്‍റെയും മൊബൈൽ ഫോണ്‍ കന്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരു കെആർ പുരത്തുനിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ബംഗളൂരു കെആർ പുരത്തെ ഇയാളുടെ വീട്ടിൽ ആറു മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പോലീസിനെ ഇയാളെ വലയിൽ വീഴ്ത്താനായത്. കേസിൽ നേരത്തെ പിടിയിലായ ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ഫെർണാണ്ടസുമായാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. വർഗീസ് ഇയാളുടെ ഒളിത്താവളം പോലീസിന് കാണിച്ചുകൊടുത്തെങ്കിലും അവിടെ കൂട്ടാളികൾ ഉണ്ടായതിനാൽ പോലീസിന് കടക്കാനായില്ല. മൂന്നു ദിവസം കാത്തിരുന്നതിനുശേഷമാണ് ഒക്കാഫോർ പുറത്തുപോയ സമയത്ത് പോലീസ് സംഘം വീട്ടിനുള്ളിൽ കയറി. ഈ സമയം ഇയാളുടെ ജർമൻ സ്വദേശിയായ ഭാര്യ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് മണിക്കൂറുകളോളം ഒക്കാഫോറിനായി വീട്ടിനുള്ളിൽ പോലീസ് സംഘം കാത്തിരുന്നു. തുടർന്ന് ഇയാളെ വീട്ടിലെത്തിയപ്പോൾ ബല പ്രയോഗത്തിലൂടെയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. മയക്കുമരുന്നു സംഘം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കർണാടകയിൽ മയക്കുമരുന്നു നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ സ്വദേശിയെന്നും പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനൽ പറഞ്ഞു. ഇയാൾ ഉൾപ്പെട്ട സംഘമാണ് കൊച്ചിയിലേക്ക് ഏറ്റവും കൂടുതൽ എംഡിഎംഎ കൈമാറുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 20ന് ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയം ലിങ്ക് റോഡിൽ പാർക്കുചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും രണ്ടുകവറുകളിലായി വില്പനയ്ക്കു വച്ചിരുന്ന 102.04 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളാണ് നൈജീരിയൻ സ്വദേശിയിലേക്കെത്തിച്ചത്. അന്ന് ഹാരൂണ്‍ സുൽത്താൻ എന്നയാളെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 28ന് അലിൻ ജോസഫ്, നിജു പീറ്റർ എന്നിവരെയും ഈ മാസം അഞ്ചിന് അലൻ ടോണി എന്നയാളെയും പാലാരിവട്ടം പോലീസ് പിടികൂടി. പിന്നീട് 13ന് ഫോർട്ട്കൊച്ചി സൗത്ത് വെളി ഇൻഫന്‍റ് ജീസസ് റോഡിൽ സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെയും അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നാണ് നീഗ്രോ വംശജനെ കുറിച്ചുള്ള വിവരം...

Read More

ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ ! യൂസഫലിയുടെ യാത്ര ഇനി എച്ച് 145 എയര്‍ബസിൽ

കൊച്ചി: ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ എച്ച് 145 എയര്‍ബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കു സ്വന്തം. ആഗോളതലത്തിൽ 1,500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള, ജര്‍മനിയിലെ എയര്‍ബസ് കമ്പനി നിര്‍മിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി. നാലു ലീഫുകളാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമെ ഏഴുയാത്രക്കാര്‍ക്കും സഞ്ചരിക്കാം. 785 കിലോവാട്ട് കരുത്തുനല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച്ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിന്‍ മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും. 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാം. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്‍റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പുനിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്‍റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ വീണ് അപകടം സംഭവിച്ചിരുന്നു. രണ്ടു പൈലറ്റുമാര്‍ക്ക് പുറമെ എം.എ. യൂസഫലിയും ഭാര്യയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്‌ലാന്‍റിന്‍റെ VT -YMA ഹെലികോപ്റ്ററായിരുന്നു അന്ന്...

Read More

അഞ്ച് ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയര്‍! സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പെഗാസസ് സോഫ്റ്റ്‌വെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. മൂന്ന് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താം എന്ന കാര്യത്തില്‍ കോടതി നാലാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കും. രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രം ഇസ്രായേലിന്‍റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി സമിതിയെ...

Read More

18 കേസുകളില്‍ കുറ്റക്കാരന്‍; കോടതി നിര്‍ദേശത്തില്‍ പിരിച്ചുവിട്ട പോലീസുകാരന് ക്രൈംബ്രാഞ്ചില്‍ നിയമനം

തിരുവനന്തപുരം: അധികാരം ദുർവിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇൻസ്പെക്ടറെ പോലീസിൽ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എൻ.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. മുൻപ് 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾ തിരുവനന്തപുരം വട്ടപ്പാറ ഇൻസ്പെക്ടർ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിൽ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു അന്ന് കോടതിയുടെ...

Read More

പി. ജയരാജന്‍റെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജൻ; പണം തട്ടാൻ ശ്രമം

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്‍റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്. വാട്ട്സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമമുണ്ടായി. സംഭവത്തിൽ കണ്ണൂർ അഡീഷണൽ പോലീസ് സുപ്രണ്ടിനു ജയരാജൻ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം...

Read More