Author: Editorial Team

ക്ഷേത്രനടപ്പുരയിലൂടെ ബൈക്കുമായി യുവാവിന്‍റെ പരാക്രമം! ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ വീഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പോലീസിന്‍റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കില്‍ കറങ്ങി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ പ്രണവ് (31) പിടിയിലായി. ഇയാള്‍ ഓടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ചിതറിയോടി. കിഴക്കേ നടയില്‍ നിന്നും ബൈക്കില്‍ അമിത വേഗതയില്‍ സത്രം ഗേറ്റ് കടന്ന യുവാവ് ദീപസ്തംഭം വരെയെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാല്‍ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി.  അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോള്‍ യുവാവിനെ വ്യാപാരികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രനട. തോക്കുമായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ അടക്കം ശ്രദ്ധ തെറ്റിച്ചാണ് യുവാവ് ബൈക്കില്‍ ഈ പരാക്രമം...

Read More

വാവ സുരേഷ് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല! കോട്ടയത്ത് ജനവാസമേഖലയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

കോട്ടയം: ആര്‍പ്പൂക്കരയില്‍ ജനവാസമേഖലയില്‍ നിന്ന് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. ഒരു മാസം മുമ്പ് മലപ്പുറത്ത് നിന്ന് കാറില്‍ കയറിപ്പറ്റിയ പാമ്പാണിത് എന്നാണ് സംശയം. പാമ്പിനെ കണ്ടെത്തിയ സ്ഥലത്തിന്‍റെ സമീപത്തുള്ള സുജിത്ത് കഴിഞ്ഞ മാസം മലപ്പുറത്ത് പോയിരുന്നു. അന്ന് നിലമ്പൂര്‍ വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്ത് വച്ച് ഒരു പാമ്പ് സുജിത്തിന്‍റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു.സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സുജിത്തിന്‍റെ വീടിന്‍റെ സമീപത്തുനിന്ന് കൂറ്റന്‍ പാമ്പിന്‍ പടം കണ്ടെത്തിത്തോടെ വാവ സുരേഷ് എത്തി വീടും കാറും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും പാമ്പിനെ കണ്ടത്തോടെ വനംവകുപ്പിനെ എത്തി പാമ്പിനെ...

Read More

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ! മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; തീരവാസികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. രാവിലെ ഒമ്പതിനാണ് നാലു ഷട്ടറുകളും ഒമ്പതു സെന്‍റിമീറ്റർ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ്. രണ്ടുമാസത്തിനിടെ മൂന്നാംതവണയാണ് മലമ്പുഴ ഡാമിൽ നിന്ന് വെള്ളം ഒഴുക്കി ജലനിരപ്പ്...

Read More

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനില്‍ എഴുതുന്ന കോളത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നല്‍കിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക്...

Read More

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഗുലാം നബിക്കൊപ്പം 51 നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്ക്

ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീരില്‍ പ്രധാന നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിടുന്നു. ആസാദിന് പിന്നാലെ 64 പേരാണ് പാര്‍ട്ടിവിട്ടത്. ഇവരില്‍ 51 നേതാക്കള്‍ ആസാദിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുകയാണ്. ഇതില്‍ ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവെച്ചത്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനമുന്നയിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് ഗുലാം നബി ആവര്‍ത്തിച്ച് പറയുന്നത്. വ്യക്തിപരമായി രാഹുല്‍ നല്ല മനുഷ്യനാണ് എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതുപോലെ ആക്രമിക്കുന്ന ശൈലി ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത വ്യക്തിയാണ് രാഹുല്‍. പക്ഷേ, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി അകലാന്‍ തുടങ്ങിയത്. മുതിര്‍ന്ന ഒരു നേതാവും ആ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യുയര്‍ത്തണമെന്നു പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ പലരും നീരസം പ്രകടിപ്പിച്ചു. വ്യക്തിപരമായ ആക്രമണമായിരുന്നില്ല വേണ്ടിയിരുന്നത്. മുതിര്‍ന്നവരെ ബഹുമാനിക്കാനും തുല്യ ബഹുമാനം പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കാനുമാണ് തങ്ങള്‍ പഠിച്ചത്. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ ആയിരുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷയാണോ ഇതെന്നും ഗുലാം നബി ആസാദ് ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണ്. എന്റെ വീട്ടില്‍ നിന്ന് രാജിവെച്ചുപോകാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മോദിയെ കുറിച്ച് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. ജി 23 കത്തു മുതല്‍ തന്നെ അവര്‍ക്ക് എന്നോട് നീരസമുണ്ട്. ചോദ്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല. നിരവധി കോണ്‍ഗ്രസ് യോഗങ്ങള്‍ നടന്നു. പക്ഷേ, ഒരു നിര്‍ദേശം പോലും അവര്‍ സ്വീകരിച്ചില്ലെന്നും ഗുലാം നബി ആസാദ്...

Read More