Author: Editorial Team

സില്‍വര്‍ലൈന്‍ കര്‍ണാടകയിലേക്ക്; മുഖ്യമന്ത്രിതല ചര്‍ച്ച നടക്കും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചു കേരള-കര്‍ണാടകതല ചര്‍ച്ച നടക്കും. പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിലാണ് ചര്‍ച്ച നടക്കുക. ഈ മാസം അവസാനം ബംഗളൂരുവിലാണ് ചര്‍ച്ച. പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യമുന്നയിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്. കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്കു പാത നീട്ടണമെന്ന ആവശ്യമാണ് കേരളം യോഗത്തില്‍ മുന്നോട്ടുവച്ചത്. ഇന്നു തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍...

Read More

വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവ്! മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പുലിയെ തല്ലിക്കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി അക്രമിച്ചത്. തുടര്‍ന്ന് മറ്റു നാട്ടുകാരെയും പുലി അക്രമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് പുലിയെ തല്ലിക്കൊന്നത്. വെള്ളിയാഴ്ച രാത്രി രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാങ്കുളത്ത് രാത്രി ഇറങ്ങുന്ന പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. പുലിയെ പിടിക്കനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി...

Read More

മലേഷ്യ! മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്‍റെ ഭാര്യ റോസ്മാ മൻസൂറിനു കൈക്കൂലിക്കേസിൽ പത്തു വർഷം തടവുശിക്ഷ

ക്വാലാലംപുർ: മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്‍റെ ഭാര്യ റോസ്മാ മൻസൂറിനു കൈക്കൂലിക്കേസിൽ പത്തു വർഷം തടവുശിക്ഷ. നജീബ് അഴിമതിക്കേസിൽ 12 വർഷത്തെ ജയിൽവാസം ആരംഭിച്ചതു ദിവസങ്ങൾക്കു മുന്പാണ്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നല്കുന്നതിന് ഒരു കന്പനിയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂന്നു കുറ്റങ്ങളാണു റോസ്മയ്ക്കെതിരേ തെളിഞ്ഞത്. അപ്പീൽ നല്കാനായി വിധിക്ക് സ്റ്റേ അനുവദിച്ചതിനാൽ ഉടൻ ജയിലിൽ പോകേണ്ടതില്ല. എഴുപതുകാരിയായ റോസ്മ ആഡംബരഭ്രമത്തിന്‍റെ പേരിൽ കുപ്രസിദ്ധയാണ്. 2018ൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിനു ഡോളർ വിലവരുന്ന ആഭരണങ്ങളാണു കണ്ടെത്തിയത്. പ്രധാനമന്ത്രിയായിരിക്കേ നടപ്പാക്കിയ മലേഷ്യൻ വികസന ഫണ്ട് പദ്ധതിയിൽനിന്നു പണം വകമാറ്റിയെന്ന കുറ്റത്തിനാണു നജീബ് റസാഖ് ജയിൽശിക്ഷ...

Read More

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ വിവരം നൽകിയാൽ 25 ലക്ഷം ഇനാം

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ദാവൂദിന്‍റെ സഹോദരൻ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം, അടുത്ത കൂട്ടാളികളായ ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താക് അബ്ദുൾ റസാഖ് മേമൻ), ജാവേദ് പട്ടേൽ (ജാവേദ് ചിക്ന) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കും 15 ലക്ഷം രൂപ വീതവും ഛോട്ടാ ഷക്കീലിനെ (ഷക്കീൽ ഷെയ്ഖ്) കുറിച്ചുള്ള വിവരത്തിന് 20 ലക്ഷം രൂപയും എൻഐഎ പാരിതോഷികം നൽകും. ദാവൂദ് ഇബ്രാഹിമിന്‍റെ തലയ്ക്ക് ഐക്യരാഷ്‌ട്രസഭ 2003ൽ രണ്ടരക്കോടി ഡോളർ (25 ദശലക്ഷം) ഇനാം പ്രഖ്യാപിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ലക്ഷർ ഇ തോയിബ തലവൻ ഹാഫിസ് സഈദ്, ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സഈദ് സലാഹുദീൻ, സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദിനെയും യുഎൻ ഭീകരനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിലയിട്ടത്. ഇന്ത്യയെ നടുക്കിയ 1993ലെ മുംബൈ സ്ഫോടന പരന്പര അടക്കം ഇന്ത്യയിലെ നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതികളാണ് ദാവൂദ് ഇബ്രാഹിമും സഹായികളും. കഴിഞ്ഞ ഫെബ്രുവരിയിൽ ദാവൂദിനെതിരേ എൻഐഎ പുതിയ കേസെടുത്തിരുന്നു. പാക് ചാരസംഘടന ഐഎസ്ഐയുടെയും ഭീകരസംഘടനകളുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും വ്യവസായികളെയും കൊലപ്പെടുത്താൻ ദാവൂദിന്‍റെ ഡി എന്ന കന്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതായി വിവരം കിട്ടിയതിനെ തുടർന്നായിരുന്നു പുതിയ കേസ്. ഇന്ത്യയിലെ പല കള്ളപ്പണ ഇടപാടികളിലും ദാവൂദിന്‍റെ കൈയുള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദാവൂദുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്‌ട്രയിലെ മുൻ ന്യൂനപക്ഷ മന്ത്രി നവാബ് മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ്...

Read More

സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം! ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വ്യക്തമാക്കി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി...

Read More