Author: Editorial Team

പ്രധാനമന്ത്രിയേൽപ്പിച്ച ദൗത്യം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരത്തെത്തി; പിഎസ്എൽവി പരാജയങ്ങളിൽ അന്വേഷണം, അട്ടിമറിയില്ലെന്ന് നിഗമനം?

തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്തെത്തി. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ഇത് മുൻനിർത്തിയുള്ള തിരുത്തലുകൾ ഉണ്ടായേക്കുമെന്നാണ്...

Read More

ട്രംപിന്റെ അവകാശവാദം; എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ

മോസ്‌കോ: രാജ്യത്തുനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിൽനിന്ന് ഔദ്യോഗികവിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് ഞങ്ങൾ കൂടുതൽ പ്രധാന്യം നൽകുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”, അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം, റഷ്യയിൽനിന്ന് വിലക്കിഴിവിൽ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയാണെന്നാണ് ട്രംപ് നേരത്തേ ആരോപിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇന്ത്യയ്ക്ക് യുഎസ് അധികതീരുവ...

Read More

വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം; സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു, ജോഷ് ഡിമാറോ പുതിയ മേധാവി

ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം. സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബിന്റെ പടിയിറക്കം. ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവിൽ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്. അബുദാബിയിൽ പുതിയ തീം പാർക്ക് നിർമിക്കാനും ഒരുങ്ങുകയാണ്...

Read More

ഇത്ര മികച്ച കരാർ സാധ്യമായത് മോദി – ട്രംപ് സൗഹൃദം കാരണം, രാഹുലിനെതിരേ പിയൂഷ് ഗോയൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ചൊരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്കോ ലഭിച്ചതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഈ കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ നിരന്തരമായ ചർച്ചകളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിന്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മന്ത്രി...

Read More

നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയെന്ന് ജസ്ല മാടശ്ശേരി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. അയച്ച പഴയ മെസേജുകളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്ന സ്വഭാവമാണ് രാഹുലിന്റേതെന്നും മാന്യതയുടെ മുഖംമൂടി അണിഞ്ഞ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയെന്നും ജസ്‌ല ഫെയ്‌സ്ബുക്കിൽ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുള്ള കുറിപ്പിൽ വ്യക്തമാക്കി. ഒരാളുടെ പോക്ക് കണ്ടാൽ അത് ഏതറ്റം വരെ എത്തുമെന്ന് തിരിച്ചറിയാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്നും ‘കോഴികളെ’ കിലോമീറ്ററുകൾ അപ്പുറത്തുനിന്ന് താൻ മണത്തറിയുമെന്നും ജസ്ല കുറിച്ചു. 2017-ലെ ചാറ്റുകളാണ് പുറത്തുവിട്ടത്. ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’, ‘വാഴക്കാളി’ തുടങ്ങിയ പ്രയോഗങ്ങൾ രാഹുൽ നടത്തിയതായി സ്‌ക്രീൻഷോട്ടുകളിൽ കാണാം. അന്ന് ചാറ്റ് അവിടെവെച്ച് നിർത്തിയത് കൊണ്ടാണ് ഇതിൽ കൂടുതൽ മോശമായത് സംഭവിക്കാതിരുന്നതെന്നും ജസ്ല പറഞ്ഞു. രാഹുലിന്റെ പീഡന ന്യായീകരണ അഭിമുഖം കണ്ടപ്പോഴാണ് ഇത് പുറത്തുവിടാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ ജസ്‌ല, രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, ‘കുരുപ്പ് പിടിച്ച കോഴിയാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്...

Read More