Author: Editorial Team

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ഡോ. ജോർജ് എം. കാക്കനാട്ട് ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു. എ.ഡി 52-ൽ സെന്റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സാമൂഹിക പരിഷ്കരണങ്ങളിലും സാംസ്കാരിക ഉണർവിലും ക്രൈസ്തവ സമൂഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. ഇന്ത്യൻ ക്രൈസ്തവ സമൂഹം ചരിത്രപരമായും അല്ലാതെയും നൽകി വരുന്ന സംഭാവനകളെ കോൺസുൽ ജനറൽ പ്രസംഗത്തിൽ അഭിനന്ദിച്ചു. കൂടാതെ, ഹൂസ്റ്റണിലും അമേരിക്കയിലുടനീളമുള്ള ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ സജീവമായ ഇടപെടലുകളെയും അദ്ദേഹം പ്രകീർത്തിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഗീത പരിപാടികളും കരോളും സംഘടിപ്പിച്ചു. തമിഴ് കത്തോലിക്കാ കമ്മ്യൂണിറ്റി അവതരിപ്പിച്ച ക്രിസ്മസ് കരോളുകൾ പരിപാടിക്ക് മാറ്റുകൂട്ടി. വിവിധ സഭകളിലെ വൈദികരും ജനപ്രതിനിധികളും ക്രിസ്മസ് ആശംസകളും സന്ദേശങ്ങളും പങ്കുവെച്ചു. നാസ (NASA) സി.ഇ.ഒ ജാരെഡ് ഐസക്മാൻ, സെനറ്റർ കോർണിന്റെ റീജിയണൽ ഡയറക്ടർ ജെയ് ഗ്വെരേറോ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി ഐക്യം നിലനിർത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ദൗത്യത്തിൽ ക്രൈസ്തവ സമൂഹത്തെ ഉൾപ്പെടുത്തിയതിന് പങ്കെടുത്ത വൈദികർ കോൺസുൽ ജനറൽ മഞ്ജുനാഥിന് നന്ദി അറിയിച്ചു. കോൺസുലേറ്റിന്റെ ഈ ഉദ്യമത്തെ മതനേതാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും അഭിനന്ദിച്ചു. ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിലിനെ പ്രതിനിധീകരിച്ച് റവ. ഫാ. ഡോ. ഐസക് പ്രകാശ് കോൺസിൽ ജനറലിന് നന്ദി...

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റീസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്‍റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്‍റെ വാദം. എന്നാൽ ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും എംഎൽഎ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി. രാഹുലിന് മറ്റൊരു ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ...

Read More

പോറ്റിയെ കേറ്റിയെ; ഐഎഫ്എഫ്‌കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായ് മാറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎൽഎ. ഐഎഫ്എഫ്‌കെ വേദിയില്‍ ഇതേ പാട്ട് പാടിയാണ് പുതുപ്പള്ളി എംഎല്‍എ പ്രതിഷേധിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്. കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു. ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നത്. പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കി. കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അതേസമയം വിവാദ പാരഡി ഗാനത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ്...

Read More

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

പാർലമെന്റിന്റെ പ്രക്ഷുബ്ധമായ സമ്മേളനത്തിൽ, ലോക്‌സഭ വ്യാഴാഴ്ച വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബിൽ, 2025 പാസാക്കി. സർക്കാർ രാഷ്ട്രപിതാവിനെ അപമാനിക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകൾ നേർപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടു. 2009 ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ പേര് NREGA യിൽ ചേർത്തതെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ന്യായീകരിച്ചു. “തുടക്കത്തിൽ അത് NREGA ആയിരുന്നു, മഹാത്മാഗാന്ധിയുടെ പേര് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട്, 2009 ലെ പൊതുതെരഞ്ഞെടുപ്പ് വന്നപ്പോൾ, വോട്ടുകൾ നേടാൻ ബാപ്പു കോൺഗ്രസിന്റെ ഓർമ്മയിലേക്ക് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി MGNEGA കൃത്യമായും ശക്തമായും നടപ്പിലാക്കി എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,” ലോക്സഭയിൽ സംസാരിക്കവെ ചൗഹാൻ...

Read More

എസ്ഐആർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 25 ലക്ഷത്തിനടുത്ത് ആളുകളുടെ വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിലെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ കഴിയും. എങ്ങനെയാണ് എസ്ഐആർ വിവരങ്ങൾ പരിശോധിക്കേണ്ടതെന്ന് നോക്കാം. ഡിസംബർ 18 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ നാളെ വരെയുള്ളതിനാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ പട്ടികയിൽ കൂടുതൽ പേരുകൾ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ബൂത്ത് തലത്തിലും മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കാരണങ്ങൾ സഹിതം അപേക്ഷിച്ചാൽ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്താനാകും. പട്ടിക പരിശോധിക്കേണ്ടത് എങ്ങനെ? തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ലിങ്കിൽ കയറി ജില്ല, മണ്ഡലം, ബൂത്ത് തുടങ്ങിയ വിവരങ്ങൾ നൽകിയാൽ പട്ടിക ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇആർഒ, എഇആർഒ, ബിഎൽഒ എന്നിവർ നടത്തിയ മാറ്റങ്ങൾ അല്ലെങ്കിൽ ഇഎഫ് അപ്ഡേറ്റ് അനുസരിച്ച് പിഡിഎഫിൽ കാണിച്ചിരിക്കുന്ന ഡാറ്റ ദിവസേന സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട് https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തെരഞ്ഞെടുക്കുക. ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ലിക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പട്ടികയിൽനിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം. പുറത്താക്കിയാൽ എന്ത് ചെയ്യും? എസ്ഐആർ അനുസരിച്ച് പുറത്താക്കൽ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ബൂത്ത് ലെവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം. ഫോം നൽകിയാൽ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ഈ പട്ടിക പ്രസിദ്ധീകരിക്കും. ബിഎൽഒമാർക്കും അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറുന്നതാണ്. പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ച് പേര് ചേർക്കാം. പ്രവാസി വോട്ടർമാർക്ക് ഫോം 6എ, വിലാസം മാറ്റാനും തിരുത്താനും ഫോം 8 നൽകേണ്ടതാണ്. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ...

Read More