പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രസ്താവനകൾ തിരഞ്ഞെടുപ്പ് ചട്ടം ലംഘിയ്ക്കുന്നതെന്ന് ഇലക്ഷൻ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കും കോൺഗ്രസിനും കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 29ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് ഇരു കക്ഷികളോടും നിർദേശിച്ചിരിക്കുന്നത്. 

മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ ബിജെപിയും ഐഎൻസിയും ഉന്നയിച്ചിരുന്നു.  ഇലക്ഷൻ കമ്മീഷൻ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 77-ാം വകുപ്പ് അനുസരിച്ചാണ് നോട്ടീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരായ എംസിസി ആരോപണങ്ങൾ ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഐഎൻസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എന്നിവരുമായി കൈമാറുക എന്നതാണ് ആദ്യപടി. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ, പ്രത്യേകിച്ച് താരപ്രചാരകരുടെ പെരുമാറ്റത്തിൻ്റെ പ്രാഥമികവും വർധിച്ചതുമായ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരുടെ പ്രചാരണ പ്രസംഗങ്ങൾ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു