ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജനകീയ ഹൃസ്വവീഡിയോ പ്ലാറ്റ്ഫോം ടിക്ടോകിനെ നിരോധിക്കുന്നതിനുള്ള ബില്ലിൽ അമേലക്ഷണകണക്കിന് യുവതീ യുവാക്കളുള്‍പ്പടെയുള്ള ഹൃസ്വവീഡിയോകള്‍ പങ്കുവെക്കുന്നതിന് ഉപയോഗിക്കുന്ന ആപ്പ് ആണ് ടിക്ടോക്. വ്യക്തി വിവരങ്ങളുടെ ശേഖരണവും ചെെനീസ് ഉടമസ്ഥതയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ആശങ്കകളുമുള്ളതിനാൽ ആപ്പിനെ നിരോധിക്കുന്നതിനുള്ള ബില്ലിനെ ഡെമോക്രാറ്റിക് അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരുപോലെ പിന്തുണച്ചു.രിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. ബൈറ്റ്ഡാന്‍സ് ഒന്നുകിൽ ടിക്ടോക് വില്‍ക്കുകയോ അല്ലെങ്കിൽ നിരോധനത്തെ നേരിടേണ്ടി വരികയോ ചെയ്യേണ്ടിവരുമെന്ന ബില്ലാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്.

ഇത്രയും ജനകീയമായ ആപ്പിനെ യുഎസ് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള ഉപാധിയായി ചൈനീസ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ടെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കയിൽ മാത്രം 170 ദശലക്ഷം ഉപയോക്താക്കളാണ് ടിക്ടോകിനുള്ളത്.

യുവാക്കള്‍ക്കിടയിലുള്ള ടിക്ടോകിനുള്ള സ്വാധീനം അവരുടെ വ്യക്തിജീവിതത്തെ നിരീക്ഷിക്കുന്നതിലേക്കും വിവരങ്ങള്‍ ചെെനയിലേക്ക് എത്തിക്കുന്നതിലേക്കും നയിക്കുമെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അതേ സമയം സോഷ്യൽ മീഡിയ ലോകത്തെ മാറ്റിമറിക്കുന്ന ഈ നീക്കം ദശലക്ഷണക്കിന് വരുന്ന ഉപയോക്താക്കളെയും കണ്ടന്‍റ് ക്രിയേറ്റര്‍മാരെയും ബാധിച്ചേക്കും.

ടിക്ടോക് മോണിറ്റൈസേഷന്‍ വഴി വരുമാനം ലഭിക്കുന്ന കണ്ടന്‍റ് ക്രിയേറ്റര്‍ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. എന്നാല്‍ അടുത്ത 9 മാസത്തിനുള്ളിൽ ആപ്പിനെ വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സിന് സാധിക്കുകയാണെങ്കിൽ നിരോധനം നേരിടേണ്ടിവരില്ല. വില്‍പ്പന നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണെങ്കിൽ 3 മാസത്തേക്ക് ഈ കാലാവധി നീട്ടാന്‍ കഴിഞ്ഞേക്കും.

ഫീഡിൽ ആളുകളുടെ ഉപയോഗത്തിനും താല്‍പ്പര്യത്തിനുമനുസരിച്ച് കണ്ടന്‍റ് നിര്‍ദ്ദേശിക്കുന്ന ടിക്ടോകിന്‍റെ ടെക്നോളജി നിയന്ത്രിക്കുന്നതിൽ നിന്നും ബില്‍ ടിക്ടോകിനെ വിലക്കുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക്ടോകിനെ നിരോധിച്ചിരുന്നു. ഇന്ത്യയിലെ നിരോധനം വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.