കർണാടകയിലെ യാദ്ഗിരി ജില്ലയിൽ കഴിഞ്ഞയാഴ്ച 22 കാരനായ ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട രാകേഷ് ഫയാസ് എന്ന വ്യക്തിയുടെ സഹോദരിയുമായുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ഫയാസ്, ആസിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. 

ഫയാസിൻ്റെ സഹോദരി നടത്തുന്ന കടയിൽ റൊട്ടി വാങ്ങാൻ രാകേഷ് എത്തി. എന്നാൽ ചപ്പാത്തികളെല്ലാം തീർന്നെന്ന് അവൾ രാകേഷിനെ പറഞ്ഞു. പുക്ഷേ ചപ്പാത്തിയില്ലാതെ മടങ്ങിപ്പോകാൻ രാകേഷ് വിസമ്മതിച്ചതോടെ വീട്ടിൽ വലിയ ബഹളമുണ്ടാക്കി.

സംഭവം നടക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നതിനാൽ സഹായത്തിനായി സഹോദരൻ ഫയാസിനെ വിളിക്കേണ്ടിവന്നു. ഫയാസ് സ്ഥലത്തെത്തി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷം ശാരീരിക മർദനത്തിൽ കലാശിക്കുകയും ചെയ്തു. ഇതാണ് പിന്നീട് രാകേഷിൻ്റെ മരണത്തിൽ കലാശിച്ചത്.