രാമനവമി ആഘോഷത്തിനിടെ വർഗീയ കലാപം നടന്ന പശ്ചിമ ബംഗാളിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.

ഏപ്രിൽ 17ന് രാമനവമി ഘോഷയാത്രയ്ക്കിടെ മുർഷിദാബാദിൽ നടന്ന അക്രമസംഭവങ്ങളിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം.

ജനങ്ങൾക്ക് സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ ജില്ലകളിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് ഞങ്ങൾ പറയും, അതാണ് ഏക പോംവഴി.” ബെഞ്ച് പറഞ്ഞു.