മുൻ കാൺപൂർ എംപി കൂടിയായ സുഭാഷിണി അലി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നെടുമങ്ങാട് എത്തിയത്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച അവർ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ചു. യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു.

“ബിജെപി രാജ്യത്തെ അപകടകരമായ ഒരു രീതിയിലാണ് കൊണ്ടുപോകുന്നത്. ഭരണഘടനയെ മാറ്റി മനുസ്മൃതി കൊണ്ടുവരാനാണ് അവരുടെ ഉദ്ദേശം. ബിജെപിക്കെതിരെ വന്നാൽ ഹിന്ദു സ്ത്രീകളുടെ താലി മുസ്ലിങ്ങൾക്ക് നൽകുന്നത് ആയിരിക്കും എന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി രാജസ്ഥാനിൽ വിദ്വേഷ പ്രസ്താവന നടത്തുകയുണ്ടായി. പ്രസംഗത്തിനെതിരെ സിപിഎം അപ്പോൾ തന്നെ പ്രതികരിച്ചെന്നും ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.” സുഭാഷിണി അലി പറഞ്ഞു.