ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് 180 റൺസ് വിജയലക്ഷ്യമാണ് ഉയ‍ർത്തിയത്. 9  വിക്കറ്റുകൾക്കാണ് രാജസ്ഥാൻ്റെ വിജയം. നിശ്ചിത ഓവർ പൂർത്തിയാവാൻ 8 ബോളുകൾ ബാക്കിയിരിക്കെയാണ് രാജസ്ഥാൻ്റെ വിജയം. ഒരു വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. 

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറിയുമായിതകർത്തപ്പോൾ  നായകൻ  സഞ്ചു സാംസണ്‍ റണ്‍സുമായി പുറത്താകാതെ നിന്നു. ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മിന്നും വിജയം നേടിയത്.

സഞ്ചു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്‍റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ട് കളികളില്‍ ആറ് പോയന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.