കൊച്ചി(Kochi) നഗരത്തിൽ സ്ഥാപിച്ചിരുന്ന പലസ്തീൻ അനുകൂല ബോർഡുകൾ(pro-Palestine boards) രണ്ട് വിദേശ വനിത വിനോദസഞ്ചാരികൾ(Two foreign tourists) നശിപ്പിച്ചു. ബോർഡുകൾ യഹൂദ ജനതയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദേശികളുടെ നടപടി. ഇവർ പോസ്റ്ററുകളെച്ചൊല്ലി പ്രദേശവാസികളുമായി തർക്കിക്കുന്ന വീഡിയോ അടക്കം പുറത്ത് വന്നു. സംഭവത്തിൽ വിനോദ സഞ്ചാരികൾക്കെതിരെ ഫോർട്ട് കൊച്ചി പോലീസ്(Fort Kochi Police) കേസെടുത്തു.

ഏപ്രിൽ 15നാണ് സംഭവം. രണ്ട് വിദേശികൾ നടപ്പാതയിൽ നിൽക്കുന്നതും അവർക്ക് ചുറ്റും പലസ്തീൻ അനുകൂല ബോർഡുകളുടെ കഷണങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ബോർഡ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടി നാട്ടുകാരിലൊരാൾ അവരുമായി വഴക്കിടുന്നത് കേൾക്കാം. കീറിയിട്ട ബോർഡിന്റെ കഷണങ്ങൾ മാറ്റി സ്ഥലം വൃത്തിയാക്കാൻ അവർ വിദേശികളോട് ആവശ്യപ്പെട്ടു. പിന്നാലെ നിങ്ങൾ കുപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്, യഹൂദർക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് പറഞ്ഞ് യുവതി നാട്ടുകാരുമായി തർക്കിച്ചു. 

ബാനറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പൊളിക്കുന്നതിന് പകരം പരാതി നൽകണമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇത് വിഭാഗീയത വളർത്തുന്നതാണെന്ന മറുപടിയാണ് യുവതികളിലൊരാൾ നൽകിയത്.