ഉത്തർപ്രദേശിലെ ഡിയോറിയയിൽ വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഭാര്യയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആശിഷ് റായിയെ ഭാര്യാപിതാവ് മർദിക്കുകയും ഭാര്യാസഹോദരൻ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. 

സംഭവത്തെത്തുടർന്ന്, ആശിഷിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖബാധിതനായ സഹോദരനെ കാണാൻ ഭാര്യയുടെ അഭ്യർത്ഥനപ്രകാരം ഏപ്രിൽ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീട്ടിൽ എത്തിയ അമൃത ഭർത്താവിനോട് രാത്രി താമസിക്കാൻ അഭ്യർത്ഥിച്ചു.

ഇരുവരും ഒരു മുറിയിൽ ഉറങ്ങുമ്പോൾ, രാത്രിയിൽ അമൃത ഉണർന്ന് അടുക്കളയിൽ നിന്ന് തിളച്ച വെള്ളം എടുത്ത് തൻ്റെ മേൽ എറിയുകയായിരുന്നെന്നും ആശിഷ് ആരോപിച്ചു. താൻ ഓടാൻ ശ്രമിച്ചപ്പോൾ അമ്മായിയപ്പൻ തന്നെ മർദിച്ചെന്നും ഭാര്യാസഹോദരൻ തന്നെ ടെറസിൽ നിന്ന് എറിഞ്ഞുകളയുകയായിരുന്നെന്നും ആഷിഷ് കൂട്ടിച്ചേർത്തു.