ഗുജറാത്തിൽ വ്യവസായിയും(Gujarati businessman) ഭാര്യയും(wife) തങ്ങളുടെ ആകെ സ്വത്തായ 200 കോടി രൂപ സംഭാവന നൽകി(donated) സന്യാസം സ്വീകരിക്കാൻ ഒരുങ്ങുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഒരു ചടങ്ങിലാണ് ഭവേഷ് ഭണ്ഡാരിയും ഭാര്യയും സമ്പത്ത് മുഴുവൻ ദാനം ചെയ്തത്. ഹിമ്മത്‌നഗർ സ്വദേശികളായ ഭണ്ഡാരി കുടുംബം നിർമാണ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. 2022ൽ സന്യാസം സ്വീകരിച്ച 16 വയസ്സുള്ള മകൻ്റെയും 19 വയസ്സുള്ള മകളുടെയും പാത പിന്തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

ഭവേഷ് സബർകാന്തയിലും അഹമ്മദാബാദിലും കൺസ്ട്രക്ഷൻ ബിസിനസിൽ ഏർപ്പെട്ടിരുന്നു. ചെറുപ്പം മുതലേ ആഡംബരവും സമൃദ്ധിയും നിറഞ്ഞ ജീവിതരീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. 

ഫെബ്രുവരിയിൽ 35 വ്യക്തികളുടെ അകമ്പടിയോടെ, ഭണ്ഡാരി ദമ്പതികൾ നാല് കിലോമീറ്റർ ഘോഷയാത്ര നയിച്ചു. ഈ സമയത്ത് അവർ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ മുതൽ എയർ കണ്ടീഷണറുകൾ വരെയുള്ള എല്ലാ സാധനങ്ങളും സംഭാവന ചെയ്തു. ഈ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിൽ ദമ്പതികൾ ഒരു രഥത്തിന് മുകളിൽ രാജകീയ വസ്ത്രം ധരിച്ച് നിൽക്കുന്നതും ദാനം ചെയ്യുന്നതും കാണാം.