എ.ഐ കാമറയിലെന്ന പോലെ കെ ഫോണിലും നടന്നിരിക്കുന്നത് കൊടിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യന്‍ കമ്പനികളില്‍ നിന്നെ കേബിളുകള്‍ വാങ്ങാവൂ എന്ന് നിബന്ധന ടെണ്ടറില്‍ എഴുവിച്ചിട്ട് അത് ലംഘിച്ച് ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കേബിളുകളാണ് ഈ പദ്ധതിക്കായി കൊണ്ടുവന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കെ ഫോണ്‍ പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചത്.ടെണ്ടര്‍ എക്‌സസ് 50 % എന്നത് കൊടിയ അഴിമതിയാണ്. 500 കോടി രൂപയാണ് ശിവശങ്കരന്റെ കത്തിലൂടെ കരാറിര്‍ കൂട്ടി നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ ബെല്ലിന് കരാര്‍ ക1ടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത് .