ഒമാൻ: വേനൽ ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ വേണ്ടി ഒമാൻ ഉച്ചവിശ്രമം കർശനമാക്കി. ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കാൻ പാടില്ല. കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി. ഒമാൻ തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജൂൺ ഒന്നു മുതൽ ആഗസ്റ്റ് വരെയാണ് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് 12.30മുതൽ 3.30വരെ തൊഴിലാളികളെ കൊണ്ട് പണി എടുപ്പിക്കാൻ പാടില്ല. തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പാക്കണം. തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലിക്കാരെ നിയമിക്കരുത്. ആ സമയങ്ങളിൽ ജോലി നിർത്തിവെക്കണം. തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി പറഞ്ഞു. അധിക‍ൃതർ കർശമായ പരിശോധനനടത്തും.

പെട്രേൾ പമ്പുകളിൽ ഉച്ച സമയത്ത് ഇന്ധനം നിറക്കാൻ ആവശ്യമുള്ളവർ മാത്രം പോയാൽ മതിയാകും. കമ്മ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകൾ മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴ ലഭിക്കും. കൂടാതെ ഒരു മാസത്തേക്ക് തടവും ലഭിക്കും.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് പരാതി നൽകാം. ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയോ പരാതികൾ അറിയിക്കാം എന്ന് അധികൃതർ അറിയിച്ചു.